Letters
ദീപികയുടെ നിലപാട് അഭിനന്ദനാർഹം
Sunday, February 19, 2017 10:15 AM IST
സാമാന്യ ജനങ്ങളുടെ ചിന്തകളെയും അഭിപ്രായ രൂപീകരണത്തെയും ഒരുപരിധിവരെ സ്വാധീനിക്കുവാൻ ആധുനിക ലോകത്തിൽ മാധ്യമങ്ങൾക്കു സാധിക്കുന്നുണ്ട്. മാധ്യമങ്ങൾ ചിന്തിക്കുന്ന വഴിയെ മനുഷ്യനും ചിന്തിക്കുന്നു. സമൂഹത്തിന്‍റെ ചിന്തകളെ നേർവഴി നടത്തുക എന്നുള്ളതാണു ശരിയായ മാധ്യമധർമം.

കഴിഞ്ഞദിവസം 104 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് പിഎസ്എൽവി ആകാശത്തക്കു കുതിച്ചുയർന്നപ്പോൾ ഓരോ ഭാരതീയന്‍റെയും അഭിമാനം വാനോളമുയർന്നു. ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു അത്. അന്നേദിവസം തന്നെ ആയിരുന്നു തമിഴ് രാഷ്‌ട്രീയത്തിലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയതും. എന്നാൽ, ദീപിക മുന്തിയ പ്രാധാന്യ ത്തോടെ ഈ ചരിത്രവിജയം ആഘോഷമാക്കി മാറ്റി.

ഭാരതത്തിന്‍റെ അഭിമാനനേട്ടത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ ആകർഷകമായ അക്ഷരവിന്യാസത്തിൽ പ്രദ്ധീകരിച്ച ചുരുക്കം മലയാളപത്രങ്ങളിലൊന്നായി ദീപിക. അന്ന് വായനക്കാർ ദീപികയിൽ വായിച്ചെടുത്തതു യഥാർഥ പത്രധർമത്തിന്‍റെ മറ്റൊരു നിർവചനംകൂടിയായിരുന്നു. അച്ചടിയിലും അക്ഷരവിന്യാസത്തിലും കൈക്കൊണ്ട കാലോചിതമായ മാറ്റം നിലപാടിലും കാണപ്പെടുന്നതിൽ അഭിനന്ദനം.

ഒരു അധ്യാപകൻ, തൊടുപുഴ