Letters
ഏഴാംക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയരണം
Friday, August 4, 2017 11:02 AM IST
ഏഴാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം 1947 ന് മുന്പുള്ള നിലവാരത്തിലേക്കു കൊണ്ടുവരണം. ആഗോളവത്കണവും സാങ്കേതിക വിദ്യയും മൂലം ലോകം ചുരുങ്ങുകയാണ്. ഇനി ഒറ്റപ്പെട്ട് നിൽക്കാൻ ആർക്കും സാധിക്കുകയില്ല. ഏക ലോകത്തിന് ഏക ഭാഷ എന്ന നിലപാടിലേക്കു നാം മാറേണ്ടിയിരിക്കുന്നു. സംസാരഭാഷ വിവിധ രൂപത്തിൽ ആയിപ്പോയി. ആംഗ്യഭാഷ പരസ്പരം തിരിച്ചറിയാൻ കഴിയും.

ഭാഷ ഒരു ആയുധം ആണ്. ഏറ്റവും കാര്യക്ഷമമായ ആയുധം നാം തെരഞ്ഞെടുക്കുന്നു. അതുപോലെ ലോകജനതയ്ക്ക് പരസ്പരം തിരിച്ചറിയാൻ കഴിയുന്ന ഒരു ഭാഷ ആവശ്യമാണ്. ലോകഭാഷ അടുത്ത തലമുറയും മാതൃഭാഷ ആക്കേണ്ടിയിരിക്കുന്നു. മാതാവിന്‍റെ ഭാഷയാണു മാതൃഭാഷ. അതിനാൽ എല്ലാ മാതാക്കളും ലോകഭാഷയിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവരായിത്തീരണം. അതിനു നമ്മുടെ മാതൃഭാഷാ സ്നേഹം തടസമാകരുത്. ഇന്നത്തെ സാഹചര്യത്തിൽ ഭരണഭാഷ മാതൃഭാഷയിൽ ആയിരിക്കണം. പക്ഷേ, അടുത്ത തലമുറ ലോകഭാഷയിൽ വിദ്യാസന്പന്നർ ആകണം. വിദ്യാലയങ്ങളിൽ ലോകഭാഷയ്ക്കും മാതൃഭാഷയ്ക്കും പ്രാധാന്യംകൊടുക്കണം. ഇതര ഭാഷകൾ ആവശ്യക്കാർ പഠിക്കട്ടെ.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പ് ഏഴാംക്ലാസുകാരൻ ഇംഗ്ലീഷും മലയാളവും കണക്കും നല്ലവണ്ണം കൈകാര്യം ചെയ്തിരുന്നു. ഇന്ന് അതിനു കഴിയുന്നില്ല. സാധാരണക്കാരെ ബഹുഭാഷാ പണ്ഡിതരാക്കേണ്ട കാര്യമില്ല. ഭരണഭാഷ മലയാളത്തിൽ ആക്കിയാലും അത് പത്തുശതമാനമേ ആകുന്നുള്ളു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ ബാക്കി 90 ശതമാനം കാര്യങ്ങളും ഇംഗ്ലീഷിലാണു കിട്ടുന്നത്.

എം.കെ. സിറിയക് മറ്റത്തുമാനാൽ, മരങ്ങാട്ടുപിള്ളി