Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
യുവജനങ്ങളുടെ എണ്ണം വർധിക്കാതിരിക്കുമ്പോൾ
Saturday, August 5, 2017 11:43 AM IST
കേരളത്തിന്റെ ജനസംഖ്യ വർധിക്കുന്നില്ല. കേരളത്തിൽതന്നെ തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് ഈ പ്രവണത വർധിച്ച തോതിൽ കാണുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ പുനർവിഭജിച്ചപ്പോൾ തിരു കൊച്ചി പ്രദേശത്ത് എണ്ണം കുറഞ്ഞു. മലബാർ പ്രദേശത്ത് വർധിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 199197 കാലഘട്ടത്തിൽ അംഗമായിരുന്നയാളാണു ഞാൻ. പല തസ്തികകളിലും സർക്കാർ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് ജില്ലാടിസ്ഥാനത്തിലാണ്. ഒരു ജില്ലയിൽ അപേക്ഷിക്കുന്നവർക്ക് അതേ തസ്തികയിൽ മറ്റു ജില്ലകളിൽ അപേക്ഷിക്കാനാകില്ല. ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് പരീക്ഷ ഇന്റർവ്യൂ മുതലായ പ്രക്രിയയിൽകൂടിയാണ്. അതിൽ ഒരു തരത്തിലുള്ള അഭ്യാസവും നടക്കില്ല. ഫലമോ ഏറ്റവും കൂടുതൽ യോഗ്യത നേടുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു. മികച്ച യോഗ്യത നേടുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയുടെ സാമീപ്യവുമാണ്.
പള്ളിയോടുചേർന്ന് പള്ളിക്കൂടം എന്ന സമീപനം നടപ്പാക്കുക വഴി തിരു കൊച്ചി പ്രദേശത്തു ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിതമാവുകയും അതുവഴി സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊണ്ട് ജനങ്ങളെ കൂടുതൽ മത്സരക്ഷമതയുള്ളവരാക്കി മാറ്റുകയും ചെയ്തു.
കേരള സംസ്ഥാന പിറവിക്കു ശേഷം ഉണ്ടായ മലബാർ കുടിയേറ്റം ഇത്തരം പ്രവണതകൾ അവിടെയും എത്തിച്ചു. മുന്പ് മലബാർ ജില്ലകളിൽ ഭൂരിപക്ഷം ജീവനക്കാരും തിരുകൊച്ചി പ്രദേശത്തുനിന്നുള്ളവരായിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്ന പിഎസ്സി പരീക്ഷകളിൽ തദ്ദേശീയ മത്സരാർഥികൾ മലബാറിൽ ലഭ്യമാണ്.
സമൂഹത്തിൽ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതു പുരോഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നു വിലയിരുത്തേണ്ടതാണ്. വികസിത പരിഷ്കൃത രാഷ്ട്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ എൺപതുകളിൽ തുടക്കം കുറിച്ച ഈ പ്രതിഭാസം കേരളത്തിൽ ആവർത്തിക്കുന്നു. ഇന്ത്യയിൽ ഈ പ്രവണത കൂടുതലുള്ളത് വിദ്യാഭ്യാസ രംഗത്തു മുന്നിലുള്ള കേരളത്തിലാണ്. അതിൽത്തന്നെ വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ ജനസംഖ്യാ വർധനവിന്റെ തോത് ഇപ്പോൾതന്നെ വളരെ കുറഞ്ഞിട്ടുണ്ടെന്ന് 2011ലെ സെൻസസ് കണക്കുകൾ കാണിക്കുന്നു.
വിദ്യാഭ്യാസരംഗത്തെ മുന്നേറ്റവും ജനങ്ങളുടെ ജീവിതവ്യാപാര രംഗത്തെ മാറ്റങ്ങളും കുടുംബബന്ധങ്ങളിലെ വ്യതിയാനങ്ങളും കുട്ടികളുടെ ജനനത്തിലും ഉത്പാദക പ്രക്രിയയിലും മാറ്റങ്ങളുണ്ടാക്കും.
ശാസ്ത്ര സാമൂഹിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം നേടിക്കൊടുത്ത വ്യവസായവിപ്ലവ കാലഘട്ടത്തിൽ ജർമനിയിലെ ഡിജോൺ യൂണിവേഴ്സിറ്റി ആർക്കുവേണമെങ്കിലും ഉത്തരം നൽകാവുന്ന ഒരു ചോദ്യം പുറത്തുവിട്ടു. ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളിലുണ്ടായ അഭൂതപൂർവമായ വളർച്ച സമൂഹത്തിൽ മനുഷ്യത്വപരമായ ഗുണഗണങ്ങളുടെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു ചോദ്യം. പ്രഗദ്ഭനായ ഫ്രഞ്ച് തത്ത്വചിന്തകൻ റൂസോയുടെ ഉത്തരം സമ്മാനത്തിനർഹമായി. അദ്ദേഹം പറഞ്ഞു: ഇല്ല, ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മനുഷ്യന്റെ മനുഷ്യത്വപരമായ ഗുണങ്ങളെ വളർത്തിയിട്ടില്ല. മാത്രവുമല്ല ഇത്തരം ഗുണഗണങ്ങൾ സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന പ്രവണത വളരെ കൂടുതലാണ്. അതായതു ശാസ്ത്ര സാങ്കേതിക അറിവുകൾ കൂടുന്തോറും മനുഷ്യത്വപരമായ ഗുണങ്ങൾ മനുഷ്യസമൂഹത്തിനു നഷ്ടപ്പെടും.
രണ്ടിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കരുതെന്നു ക്യാന്പു നടത്തിയും ബോധവത്കരിച്ചും നടന്ന കുടുംബാസൂത്രണ കാലം ഉണ്ടായിരുന്നത് ഓർമയിൽനിന്നു തീർത്തും പോയിട്ടില്ല. ഇപ്പോൾപറയുന്നു സമൂഹത്തിൽ പ്രായാധിക്യമുള്ളവർ ഏറിവരുന്നു എന്ന്. അവരെ സംരക്ഷിക്കാനുള്ള ചെലവേറുന്നു, വയോജന സംരക്ഷണകേന്ദ്രങ്ങൾ വർധിക്കുന്നു.
ഭൗതിക നേട്ടങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയിലും അമിതാവേശം കാണിക്കാതെ മനുഷ്യത്വപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയ പരിജ്ഞാനവും നേടുന്നതിൽ ശ്രദ്ധിക്കുക. ശാസ്ത്ര നേട്ടങ്ങളിൽ അഹങ്കരിക്കുകയല്ല അവയെ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കാർഷിക പ്രധാനമായ സന്പദ്വ്യവസ്ഥയിൽ കുടുംബത്തിനും അതിൽ നിന്നുള്ള ബന്ധങ്ങൾക്കും ലഭിച്ചിരുന്ന പ്രാധാന്യം വ്യക്തികേന്ദ്രീകൃതമായ തൊഴിൽ സംസ്കാരത്തിൽനിന്നില്ല.
ഡോ. എം.സി. ജോർജ്, മൂവാറ്റുപുഴ
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.