Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കലാലയങ്ങൾ തച്ചുതകർക്കുന്നവർ രാഷ്ട്രീയ ചട്ടുകങ്ങൾ
Sunday, August 6, 2017 11:03 AM IST
കേരളജനത, പ്രത്യേകിച്ചു രാഷ്ട്രീയത്തിമിരം ബാധിച്ചവർ, ഓഗസ്റ്റ് രണ്ടിലെ ദീപികയുടെ സമീക്ഷ പേജ് വായിക്കണം. അതിൽ ആദ്യം വായിക്കേണ്ടതു കുട്ടികൾക്കു തുണയായി കോടതി എന്ന ലേഖനവും പിന്നെ വിദ്യാർഥി രാഷ്ട്രീയം എന്ന മുഖപ്രസംഗവുമാണ്.
ഉത്തരാഖണ്ഡ് എന്ന പർവതമേഖലാ സംസ്ഥാനത്തു സ്കൂളുകളിൽ അവശ്യംവേണ്ട സൗകര്യങ്ങളൊരുക്കാൻ കോടതി നടത്തുന്ന ഇടപെടലുകളെപ്പറ്റിയാണു ലേഖനത്തിൽ പറയുന്നത്. ആ സംസ്ഥാനത്ത് രണ്ടുതരം പൗരന്മാരേയുള്ളൂ അതിസന്പന്നരായ ജമീന്ദാർമാരും അടിമകളെപ്പോലെ ജീവിക്കുന്ന കുറേ ഹീനജന്മങ്ങളും. ജമീന്ദാർമാർ രാഷ്ട്രീയത്തിലൂടെ അധികാരവും അധികാരം ഉപയോഗിച്ച് അത്യധികം സന്പത്തും വെട്ടിപ്പിടിച്ചവരാണ്. വിദ്യ നേടി, തങ്ങളും മനുഷ്യരാണെന്നു തിരിച്ചറിഞ്ഞ് കേവല മനുഷ്യന്റെ അവകാശങ്ങൾക്കായി പൊരുതുന്ന ഒരു ജനതയെപ്പറ്റി ഭരണവർഗത്തിനു ചിന്തിക്കാനേ സാധിക്കില്ല.
ഭരണം കൈയാളുന്നവരും ഉദ്യോഗസ്ഥരും മണിമന്ദിരങ്ങളിൽ വസിക്കുകയും ആഡംബര വാഹനങ്ങളിൽ പായുകയും ചെയ്യുന്ന നാട്ടിലാണ്, പാവപ്പെട്ടവരുടെ മക്കൾ സ്കൂൾ കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്നുള്ള ഭീതിയിൽ ഹെൽമറ്റ് ധരിച്ച് നിലത്ത് ചടഞ്ഞിരുന്ന് വിദ്യാഭ്യാസം എന്ന അഭ്യാസം സ്വായത്തമാക്കുന്നത്! ഈ കുഞ്ഞുങ്ങളെ ഈ ദുരവസ്ഥയിൽനിന്നു കരകയറ്റാൻ കോടതി ഇടപെട്ടതു ദീപികയിലെ ലേഖനത്തിൽ വിവരിക്കുന്നു.
ഇതോടു ചേർത്തു വായിക്കേണ്ടതാണ് അന്നത്തെ മുഖപ്രസംഗം. ഇന്നു കേരളം ഇത്രയും വിദ്യാഭ്യാസസന്പന്നവും പ്രബുദ്ധവുമാണെങ്കിൽ, ഉത്തരാഖണ്ഡുകാരുടെ ദുർഗതി നേരിടുന്നില്ലെങ്കിൽ, അതിന്റെ കാരണം വിദ്യാഭ്യാസരംഗത്ത് നേടിയ നേട്ടങ്ങളാണ്. അതിനായി അമൂല്യമായ സംഭാവനകൾ നൽകിയതു ക്രൈസ്തവസഭകളും. രാജഭരണകാലത്ത്, അധഃകൃതരുടെ കുട്ടികൾക്കു സ്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വിദ്യാഭ്യാസം നൽകി കൈപിടിച്ചുയർത്താനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ചതും നടപ്പാക്കിയതും വിശുദ്ധ ചാവറയച്ചനായിരുന്നു. അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും കോളജ് വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതും മലയാളിയെ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും അവിടത്തുകാർക്കൊപ്പമോ അതിലും ഉയർന്ന തലങ്ങളിലോ ഒക്കെ ജോലിചെയ്യാൻ പ്രാപ്തരാക്കിയതും ക്രൈസ്തവ സ്ഥാപനങ്ങളായിരുന്നുവെന്നുള്ളത് ആർക്കും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്.
ഇന്ന് അത്തരം സ്ഥാപനങ്ങൾ തല്ലിപ്പൊളിക്കാൻ ആഹ്വാനവും പ്രേരണയും നൽകുന്ന പാർട്ടികളുടെ നേതാക്കൾക്കുപോലും അതു നിഷേധിക്കാനാവില്ല. ഇത്തരം ക്രൈസ്തവ സ്ഥാപനങ്ങളിൽ നിന്നു വിദ്യ നേടുകയും സ്വന്തം മക്കളെ അവിടെവിട്ട് പഠിപ്പിക്കുകയും ചെയ്തിട്ടുള്ള വിപ്ലവ നേതാക്കൾ രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽകണ്ട് ഇതേ സ്ഥാപനങ്ങളെയും അവിടങ്ങളിലെ അച്ചടക്കമുള്ള അന്തരീക്ഷത്തെയും തച്ചുടയ്ക്കാൻ ശ്രമിക്കുന്നത് വലിയ വിരോധാഭാസമാണ്. ചിന്തിക്കാനും സ്വയംതീരുമാനമെടുക്കാനും പ്രാപ്തരായ ഒരു യുവതലമുറ വളർന്നുവരുന്നത് രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരിക്കലും സഹിക്കാൻ പറ്റുന്നതല്ല. തങ്ങളുടെ നിലപാടുകളിലേക്ക് അടുത്ത തലമുറയും കടന്നുവന്നാലേ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന് നിലനിൽപുള്ളു വെന്ന് അവർക്കു നന്നായറിയാം. അതിനുവേണ്ടി ഏതു മാർഗവും അവർ സ്വീകരിക്കും.
വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം രാഷ്ട്രീയവും കുട്ടികൾ പഠിക്കണമെന്നാണല്ലോ ആദരണീയരായ പല നേതാക്കളും എടുക്കുന്ന നിലപാട്. എങ്കിലേ തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ ഇവരും പഠിച്ചു തങ്ങളുടെ പിൻഗാമികളാകാൻ യോഗ്യത നേടൂ എന്നിവർക്കൊക്കെ നന്നായറിയാം.
ശാസ്ത്രസാങ്കേതികമാനവിക വിഷയങ്ങളിൽ പ്രാവീണ്യം നേടി ശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും ഒക്കെ ആയിത്തീർന്നാൽ പാർട്ടിക്കെന്തു ഗുണം? അവർക്കു വേണ്ടത് രാഷ്ട്രമീമാംസകരെയല്ല, എന്തു കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കാൻ പറ്റിയ സാദാ രാഷ്ട്രീയക്കാരെ ആണല്ലോ.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെടുന്നത്. പല വിപ്ലവ നേതാക്കളും അവരുടെ മക്കളും പഠിച്ചത് ഈ സ്ഥാപനങ്ങളിലാണ്. കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന ഈ സമരാഭാസങ്ങൾക്കു നാട്ടുകാർ സംഘടിച്ചുള്ള ഇടപെടലും കോടതിയുടെ അധികാരപ്രയോഗവും മാത്രമേ പരിഹാരമാർഗങ്ങളായി കാണുന്നുള്ളൂ.
ജോ മുറികല്ലേൽ
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.