Letters
തോണ്ടൽ ഫോണുകളും യുവത്വവും
Wednesday, August 9, 2017 11:20 AM IST
വൈദ്യശാസ്ത്ര പുരോഗതിയും മെച്ചപ്പെട്ട ജീവിതവും നല്ല ആരോഗ്യ പരിപാലനവും മൂലം നാട്ടിൽ വയോജനങ്ങളുടെവരെ ആയുർദൈർഘ്യം കൂടുകയും സ്വാഭാവിക മരണനിരക്ക് കുറയുകയും ചെയ്യുന്നു. നല്ലതുതന്നെ. എന്നാൽ, അപകടമരണങ്ങളും ആത്മഹത്യകളുമായി ചെറുപ്പക്കാരുടെ ജീവൻ പൊലിയുന്നതു വീടിനും നാടിനും തീരാനഷ്‌‌ടമാണല്ലോ. പിഞ്ചുകുഞ്ഞുങ്ങൾ ഷോക്കേറ്റോ വെള്ളക്കെട്ടിൽ വീണോ ഒക്കെ മരിക്കുന്നതു മാതാപിതാക്കളുടെ‍യോ വേണ്ടപ്പെട്ടവരുടെയോ അശ്രദ്ധകൊണ്ടു കൂടിയാണ്.

നിസാര കുടുംബപ്രശ്നങ്ങളുടെ പേരിൽ കുഞ്ഞുങ്ങളെയും കൂട്ടി ജീവിതം അവസാനിപ്പിക്കുന്നവർ വേറേ. കുടുംബനാഥന്മാരുടെ മദ്യപാനം, അടുക്കളയിൽനിന്ന് അരങ്ങത്തേക്കു വന്ന കുടുംബിനികൾ ചിലരുടെ ദുഃസ്വാതന്ത്ര്യം, ലഹരി ഉപയോഗവും സംശയരോഗങ്ങളും, അതിരുകടന്ന ആർഭാടംകൊണ്ടുള്ള കടബാധ്യതകൾ എന്നിവയൊക്കെ ഈ ദുരവസ്ഥയ്ക്കു കാരണമാകുന്നു.

കൗമാര യൗവനങ്ങളുടെ വാഹനാപകട മരണങ്ങൾ ദിവസേന വർധിച്ചുവരുന്നു. ഇതിനു മാതാപിതാക്കൾക്കും പങ്കുണ്ട്. തങ്ങൾക്കു ലഭിക്കാതെപോയ സ്വാതന്ത്ര്യവും സൗകര്യവും ആർഭാടവുമൊക്കെ തങ്ങളുടെ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് അവർ വാരിക്കോരി കൊടുക്കുന്നു. മക്കളെ ശാസിക്കാനോ ശിക്ഷിക്കാനോ അവരോടു നോ പറയാനോ ഇന്നത്തെ അണുകുടുംബ മാതാപിതാക്കൾക്കു ഭയമാണ്. വീട്ടിലെ ഭക്ഷണരീതിയും പ്രാർഥനാസമയവും ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണവുമൊക്കെ കുഞ്ഞിന്‍റെ റിമോട്ടിൽ ആയിരിക്കുന്നു.

ഇന്നത്തെ യുവാക്കളുടെ ജീവിതലക്ഷ്യംതന്നെ ഒരു ടച്ച് ഫോണും ഇരുചക്രവാഹനവും സ്വന്തമാക്കുക എന്നതായിരിക്കുന്നുവോ? ടച്ച് ഫോണിന്‍റെ ഇക്കിളിപ്പെടുത്തുന്ന റിങ്ടോൺ കേട്ടാണല്ലോ കുഞ്ഞ് പിറക്കുന്നതുതന്നെ. ഇന്ന് എവിടെ നോക്കിയാലും ആളുകൾ പ്രായഭേദമെന്യേ പരിസരബോധം മറന്ന് ടച്ച് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നതു കാണാം. വിജ്ഞാനത്തിനും വിനോദത്തിനും ആശയവിനിമയത്തിനുമായി ഫോൺ തോണ്ടുന്നവർ ഒരു ചെറിയ ശതമാനമേ കാണൂ. ഭൂരിപക്ഷം പേരും കുറ്റകൃത്യങ്ങളുടെയും അശ്ലീലതയുടെയും പടുകുഴിയിലേയ്ക്കു തോണ്ടി നടക്കുന്നു. ഇരകളെ വശീകരിക്കാനും വലയിൽ കുരുക്കാനും തോണ്ടൽതന്നെ ആയുധം. മക്കളുടെ നിർബന്ധത്തിനു വഴങ്ങി ടച്ച്ഫോണും ഇരുചക്രവാഹനവും വാങ്ങിക്കൊടുക്കുന്നവർ ഇവയുടെ ദുരുപയോഗം തടയാനും ശ്രദ്ധിക്കണം.

ഇതുപോലെ, ഹൈസ്കൂൾകോളജ് വിദ്യാർഥികൾ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സാഹസികത കാട്ടി അപകടത്തിൽപ്പെടുന്നതും സാധാരണമായിരിക്കുന്നു. ഈ സാഹികതയ്ക്കു പിന്നിൽ ലഹരിയുടെ ഊർജവും ഒരു ഘടകമായി കാണാറുണ്ട്.

എൻ.വി. ജോർജ് ഞെഴുകുംകാട്ടിൽ, പാലാവയൽ