Letters
ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്
Tuesday, October 17, 2017 12:33 PM IST
ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെങ്കിൽ കേന്ദ്ര ഭരണകർത്താക്കൾ കേരളത്തിലേക്കു വരരുത്. രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയുമൊക്കെ കേരള സന്ദർശനം ജനങ്ങൾക്കു ദുരിതമാണു സമ്മാനിക്കുന്നത് . കേരളം ജനസാന്ദ്രത ഏറിയ നാടാണ്. ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളാൽ ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന നാട്. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പോലുള്ളവർ കേരളം സന്ദർശിക്കുമ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യം കെട്ടിയടയ്ക്കപ്പെടുന്നു.

പൗരനു തുല്യപ്രാധാന്യം കൽപ്പിക്കുന്ന ജനാധിപത്യ രാജ്യത്തു നേതാക്കളുടെ സുരക്ഷയുടെ പേരിലാണ് ജനങ്ങൾക്കുമേൽ ദുരിതം അടിച്ചേൽപ്പിക്കുന്നത്. ഇവരുടെ യാത്രാവേളയിൽ നാട്ടിൽ ഒരു ദുരന്തമുണ്ടായാൽ ജനങ്ങൾ വഴിയിൽ കിടന്നു മരിക്കേണ്ടിവരും.
ജനാധിപത്യം അകന്നുനിൽക്കുന്ന നാടുകളിൽ കിരീടധാരികൾ ജനമധ്യത്തിലുള്ളപ്പോൾ ജനാധിപത്യത്തിന്‍റെ ഈറ്റില്ലത്തിൽ അകന്നുനിൽക്കുന്നത് എന്തിനാണ്? വിവിഐപി കളുടെ മാത്രമല്ല ഓരോ വ്യക്തിയുടെയും സമയത്തിനു വിലയുണ്ടെന്നു ഭരണാധികാരികൾ ഓർക്കണം .

സജീർ കുന്നുകണ്ടം, കായംകുളം