Letters
ചെറുകിട ആശുപത്രികളെ പ്രോത്സാഹിപ്പിക്കണം
Saturday, October 21, 2017 11:19 AM IST
ഈ വിഷയത്തിൽ ദീപികയുടെ മുഖപ്രസംഗം തികച്ചും പ്രശംസനീയവും അവസരോചിതവുമാണ്. ആരോഗ്യരംഗത്തെ കേരള മോഡലും അതിനെ അഭിനന്ദിക്കുന്നവരും അതിന്‍റെ അവകാശങ്ങളും ക്രെഡിറ്റും പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നവരും മനസിലാക്കാൻ മടിക്കുന്നത് ഇവിടെ പ്രവർത്തിക്കുന്ന ഒറ്റയാൻ ഡോക്ടർ ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും പ്രാധാന്യത്തെയാണ്. ഗ്രാമീണമേഖലയിൽ ഉണ്ടാകുന്ന സാധാരണ അസുഖങ്ങൾക്കു ജനം ഓടിയെത്തുന്നത് ഇത്തരം കൊച്ചു ക്ലിനിക്കുകളിലാണ്. ചെറിയ ചെലവിൽ രോഗങ്ങൾ ഭേദമാകുന്നു.

അല്ലായെങ്കിൽ പിന്നീട് എങ്ങോട്ടുപോകണമെന്ന മാർഗനിർദേശവും ലഭിക്കുന്നു. സർക്കാരിന്‍റെ പുതിയ നിർദേശങ്ങളുടെയും പരിഷ്കാരങ്ങളുടെയും തുടർച്ചയായി ഈ ക്ലിനിക്കുകൾ അടച്ചുപൂട്ടിയാൽ പിന്നെ ഗതി വേറെയാകും. ഒരു വാഹനം സംഘടിപ്പിച്ച് ദൂരെയുള്ള കോർപറേറ്റ് ആശുപത്രിയിൽ എത്തി ചീട്ടെടുക്കുന്പോഴേക്കും പല രോഗിയുടെയും ചീട്ടുകീറിയെന്നു വരാം. പിന്നെ അവിടെ ലഭിക്കുന്ന ചികിത്സയുടെ ചെലവിന് പലതും വിൽക്കേണ്ടിവരും. ഒരു ക്ഷേമരാഷ്ട്രമെന്ന നിലയ്ക്ക് കൂടുതൽ ചെറുകിട ആശുപത്രികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആരോഗ്യനില നിലനിർത്താൻ കഴിയുമെന്നതു കൂടാതെ കൂടുതൽ തൊഴിലവസരങ്ങളും ഉയരും.

സാമുവൽ കൊച്ചുവിളയിൽ, മൈലപ്ര