Letters
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Friday, November 10, 2017 12:53 PM IST
യാത്രക്കാരെ തട്ടിയിട്ടു നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. എന്തിനും ഏതിനും യാത്ര. ജനരക്ഷായാത്ര, ജനവിമോചനയാത്ര, കേരളയാത്ര, പടയോട്ടം. ലക്ഷ്യം മറ്റൊന്നാവാൻ തരമില്ല. ഞങ്ങളും ഇവിടെത്തന്നെയുണ്ട്, മുൻപിലുള്ള ഈ ബക്കറ്റ് നിറച്ചുതന്നോളൂ! ഈ യാത്രകളുടെ ഒരു പൊതുസ്വഭാവം വച്ചുനോക്കിയാൽ തെക്കുവടക്ക് എന്നു കാണാൻ പറ്റും.
എല്ലാ യാത്രക്കാരോടുമായി ഒരു എളിയ അപേക്ഷ. നിങ്ങൾ ദിക്ക് അല്പമൊന്നു മാറ്റിപ്പിടിക്കുമോ? യാത്ര മുല്ലപ്പെരിയാറിൽനിന്നു തുടങ്ങാമോ? നൂറ്റാണ്ടു പിന്നിട്ട അണക്കെട്ടിന്‍റെ കെണിയിൽ അകപ്പെട്ടിരിക്കുന്ന ജനലക്ഷങ്ങളെ എത്രനാൾ അവഗണിക്കാനാകും? ഡാമിന് ആയിരം വർഷം ആയുസ് കല്പിക്കുന്ന ബുദ്ധിജീവികൾ നാളിതുവരെ താമസം അങ്ങോട്ടു മാറ്റിയതായി അറിവില്ല.

ചുറ്റുമുള്ള ജനലക്ഷങ്ങളെ അപ്രതീക്ഷിത പ്രകൃതിദുരന്തത്തിന് വിട്ടുകൊടുക്കാനാണോ പ്രബുദ്ധകേരളത്തിന്‍റെ നിഷ്ക്രിയ മൗനം? പ്രിയ കേരളമേ എതിർചേരിയിലുള്ള അയൽ സംസ്ഥാനത്തെ കാര്യത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി അവരുടെ വികാരങ്ങൾകൂടി ഉൾക്കൊണ്ട് പുതിയൊരു അണക്കെട്ടു പണിതുടങ്ങാൻ സമയം അതിക്രമിച്ചില്ലേ?

ജോസഫ് സാർത്തോ, ചെന്നയ്ക്കാട്ടുകുന്നേൽ, പാറത്തോട്