Letters
ബിടെക് ഓണേഴ്സിന് ഗുണമേന്മ ഉറപ്പാക്കണം
Wednesday, November 15, 2017 1:16 PM IST
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക യൂണിവേഴ്സിറ്റി ആരംഭിക്കുന്ന ബിടെക് ഓണേഴ്സ് കോഴ്സിനെ ക്കുറിച്ച് ദീപികയിൽ പ്രസിദ്ധീകരിച്ച കത്ത് കണ്ടു. പതിനൊന്നു കോളജുകളിൽ മാത്രം ബിടെക് ഓണേഴ്സ് കോഴ്സ് അനുവദിച്ച നടപടി സാമൂഹ്യനീതിയുടെ ലംഘനമാണ് എന്ന പരാമർശം തെറ്റിദ്ധാരണയിൽനിന്ന് ഉണ്ടായതാണ്.

മികച്ച ഗുണനിലവാരമുള്ള കോളജുകളിൽ മാത്രമേ ഈ കോഴ്സ് അനുവദിക്കൂ എന്ന തീരുമാനം സാങ്കേതിക സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു രണ്ടു മാനദണ്ഡങ്ങളാണ് യൂണിവേഴ്സിറ്റി നിശ്ചയിച്ചത്. കോളജിന് എൻബിഎയുടെ അംഗീകാരം ഉണ്ടായിരിക്കണം. ബിരുദാനന്തരബിരുദ കോഴ്സുകളുള്ള ഡിപ്പാർട്ട്മെന്‍റുകൾക്കു മാത്രമാണു ബിടെക് ഓണേഴ്സ് കോഴ്സ് തുടങ്ങാൻ അനുമതി.

ഇതിൽ വെള്ളം ചേർക്കാൻ ശ്രമിച്ചാൽ ഈ കോഴ്സിന്‍റെ നിലവാരം ഇടിയും. കോളജുകൾ അവയുടെ ഗുണനിലവാരം ഉയർത്തി പുതിയ കോഴ്സുകൾക്കു ശ്രമിക്കുകയാണു വേണ്ടത്.

എം.സി. മോഹൻ, തൃശൂർ