Letters
സേവന സംഘടനകൾ ഉണ്ടാവണം
Saturday, November 18, 2017 1:56 PM IST
കേരള കർഷകൻ ഇന്ന് അനുഭവിക്കുന്ന മരുഭൂമിവാസം വിവരിക്കണമെങ്കിൽ കൈവശമുള്ള പേപ്പർ മതിയാവില്ല. എങ്കിലും ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ. കുട്ടനാടൻ കായലോരത്തുകൂടി നടന്ന് നമുക്ക് ആ ഭൂഭാഗം സൂക്ഷ്മമായി വീക്ഷിക്കാം.

ഒരു വശം ആഫ്രിക്കൻ പായൽ മൂടിക്കിടക്കുന്ന കായൽ നീണ്ടുകിടക്കുന്നു. മറുവശം കൊയ്യാറായതും കൊയ്തതുമായ കറ്റകൾ അടുക്കിവച്ചിരിക്കുന്ന പാടശേഖരങ്ങൾ. നെല്ല് നശിക്കാതിരിക്കാനായി ധാരാളം പടുതകൾ കൊണ്ടു മൂടിയിട്ടിരിക്കുന്നു.

ശക്തമായ ഒരു തുലാമഴ പെയ്താൽ ചിലപ്പോൾ മടവീണു കായലും പാടശേഖരവും ഒന്നാകും. അന്തരീക്ഷം ഇരുണ്ടാൽ നെല്ലും നെൽകറ്റകളും കൂടുതൽ വിസ്തൃതിയുള്ള കരഭൂമിയിലേക്കു മാറ്റണം. അവയെല്ലാം മുടിയിടണമെങ്കിൽ അനേകായിരം രൂപയുടെ പടുതകൾ വാങ്ങണം. രൂപ സംഘടിപ്പിക്കണമെങ്കിൽ സ്വർണാഭരണങ്ങൾ ഉണ്ടെങ്കിൽ അതു പണയപ്പെടുത്തിയോ സ്ഥലം ഈടുകൊടുത്തോ (കായൽനിലങ്ങൾ ഈടു സ്വീകരിക്കാൻ കർഷകരുടെ രക്ഷകരായ പുതിയ കൊള്ളപ്പലിശക്കാരുടെ ബാങ്കുകൾ തയാറല്ല). പണം സംഘടിപ്പിക്കണം. അത്യുഗ്രമായ ഒരു തുലാമഴ പെയ്താൽ നിന്നു തിരിയാൻ സമയമില്ലാത്തതിനാൽ നെൽക്കറ്റകളും നെല്ലും ചുമന്നു മാറ്റണം.

ആയിരം നെൽമണി തൂക്കിയാൽ 26 ഗ്രാം തൂക്കമുണ്ടാകണം എന്ന പിടിവാശി സാങ്കേതികത്വം കൊണ്ടുള്ള തട്ടിപ്പാണ്. കർഷകർ കൃഷി ചെയ്യുന്നു, കൊള്ളപ്പലിശ കൊടുത്തു കടം വാങ്ങി വളമിടുന്നു. കർഷകന് ഇവിടെ നിസാഹയനാണ്. വിളവിന്‍റെ നാഥനായ ഈശ്വരൻ നെൽമണിയുടെ തൂക്കം നിശ്ചയിക്കുന്നു. കർഷകരെ രക്ഷിക്കണമെങ്കിൽ ആ നാടിന്‍റെ സ്പന്ദനങ്ങൾ അറിയാവുന്ന, നിസ്വാർഥ സ്നേഹത്തിലും ത്യാഗത്തിലും അടിയുറപ്പുള്ള കർഷകരുടെ ഒരു സംഘടന ഉണ്ടാകണം. ഗവൺമെന്‍റ് അതിന്‍റെ നേതൃത്വം വഹിക്കണം.
രണ്ടു മൂന്നു ഏക്കറുള്ള റബർ തോട്ടക്കാരനോ അതിലേറെ വിസ്തൃതിയുള്ള കായൽ കൃഷിക്കാരനോ കേരളത്തിൽ ഒരു ശിപായിക്കു ലഭിക്കുന്ന വരുമാനമില്ല എന്ന വസ്തുത ലജ്ജാകരമാണ്. അവർക്കാർക്കും നമ്മുടെ വലിയ സർവകലാശാലയുടെ ബിരുദങ്ങൾ ഇല്ലാത്തതിനാൽ വറചട്ടിയിൽ കിടന്നുപൊരിയുകയാണ്

ജോസ് കൂട്ടുമ്മേൽ, കടനാട്