Letters
കാൻസറും ഭക്ഷണശീലവും
Friday, November 24, 2017 12:53 PM IST
ആമാശയത്തിലുണ്ടാകുന്ന കാൻസറിനു ഭക്ഷണശീലവുമായി ബന്ധമുണ്ടെന്ന് അനുമാനം. അന്നജം കൂടിയ അളവിലുള്ള ആഹാരം കഴിക്കുന്ന ജനവിഭാഗങ്ങളിലാണ് ആമാശയ കാൻസർ കൂടുതലായി കാണുന്നത്. ജപ്പാനിലും ചിലിയിലും ജനങ്ങളുടെ ആഹാരത്തിൽ അന്നജത്തിന്‍റെ അളവ് മറ്റു രാജ്യങ്ങളിലുള്ളവരെക്കാൾ കൂടുതലാണ്. അമേരിക്കയിൽ ഒരുകാലത്ത് ജനങ്ങൾ അന്നജം കുറഞ്ഞ അളവിലാണു കഴിച്ചിരുന്നത്. അക്കാലത്ത് അമേരിക്കയിലെ ജനങ്ങളിൽ ആമാശയ കാൻസർ രോഗികൾ കുറവായിരുന്നു.

വിശപ്പ് കുറയുക, മത്സ്യം, മാംസം എന്നിവയോടു വിരക്തി, രക്തക്കുറവ് എന്നിവയാണു പൊതുവേ ആമാശയ കാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ. മുപ്പതു വയസ് കഴിഞ്ഞാൽ ഒരുനേരത്തെ ആഹാരം റാഗിയാക്കുന്നതും പച്ചനിറമുള്ള പച്ചക്കറികളും ഇലക്കറികളും കൂടിയ അളവിൽ കഴിക്കുന്നതും ആമാശയ കാൻസർ വരാതിരിക്കാൻ ഒരുപരിധിവരെ സഹായിക്കും.

ഡോ.എം.പി. മണി, ഷൊർണൂർ