Letters
നീളുന്ന പട്ടയവിതരണം
Monday, November 27, 2017 1:18 PM IST
1977നു മുന്പ് വനഭൂമിയിൽ കുടിയേറ്റം നടത്തിയവർക്കു റവന്യുവനം വകുപ്പുകളുടെ സംയകു്ത പരിശോധന നടത്തി അർഹരായവർക്ക് പട്ടയം നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 1992ൽ റവന്യുവകുപ്പ് ഇറക്കിയ ഉത്തരവിന്‍റെ കാലാവധി ഡിസംബർ 31ന് അവസാനിക്കുമെന്നു സർക്കാർ പറയുന്നു.

1993ലെ കേന്ദ്ര വനം കൈയേറ്റ ക്രമീകരിക്കൽ നിയമം അനുസരിച്ച് നാളിതുവരെ റവന്യുവനം വകുപ്പുകളുടെ പരിശോധന നടത്തി എത്ര പട്ടയം നൽകി‍? ഇനിയും എത്ര നൽകാനുണ്ട്‍‍?

ഡാമുകൾക്കുവേണ്ടി എടുത്ത ഭൂമിയിൽ ആവശ്യമായ സ്ഥലം അളന്നു തിരിച്ചിട്ടുള്ളതാണ്, ബാക്കി സ്ഥലം കെഎസ് സി ബോർഡിന് ആവശ്യമില്ല എന്ന ഉത്തരവുള്ളപ്പോൾ പത്തു ചെയിൻ മേഖലയിലേതടക്കം എല്ലാ സ്ഥലങ്ങൾക്കും പട്ടയം നൽകാൻ യാതൊരു തടസവുമില്ല. അങ്ങനെയിരിക്കെ മൂന്നു ചെയിൻ മേഖലയിൽ പട്ടയം നൽകുകയില്ല എന്ന നടപടി തെറ്റാണ് .

ജോൺ പുല്ലാട്,കല്ലാർ