Letters
സർക്കാർ ഡയറക്‌ടറേറ്റുകളിലെ കെടുകാര്യസ്ഥത അന്വേ
Wednesday, December 13, 2017 1:06 PM IST
സംസ്ഥാന ഭരണത്തിന്‍റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫയൽനീക്കത്തിനും തീർപ്പാക്കലിനും ശുഷ്കാന്തി വർധിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ശ്ലാഘനീയമാണ്. എന്നാൽ, പ്രശ്നം അവിടെയല്ലെന്നുള്ളതാണു വാസ്തവം. മന്ത്രിമാർ ഓരോരുത്തരുടെയും മേൽനോട്ടത്തിൽ എത്രയെത്ര ഡയറക്‌ടറേറ്റുകളാണു പ്രവർത്തിച്ചുപോരുന്നത്. അനേകം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഈ ഡയറക്‌ടറേറ്റുകളിൽ ഭൂരിപക്ഷവും കെടുകാര്യസ്ഥതയുടെയും മെല്ലെപ്പോക്കിന്‍റെയും ഈറ്റില്ലമായി തുടരുകയാണ്.

സെക്രട്ടേറിയറ്റ് തലത്തിൽ നടക്കേണ്ട കാര്യങ്ങളുടെ പ്രഭവകേന്ദ്രങ്ങളും ഈ ഡയറക്‌ടറേറ്റുകൾതന്നെ. സ്വന്തം നിലയിൽ തീർപ്പാക്കാവുന്ന കാര്യങ്ങളും ഇവിടെ ഒട്ടേറെയുണ്ട്. ബഹുജനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും കാര്യങ്ങൾക്കൊപ്പം, ആ വകുപ്പിലെ തന്നെ ജീവനക്കാരുടെ സർവീസ് സ്ഥാനക്കയറ്റകാര്യങ്ങളും ഇവിടെയാണു തീരുമാനിക്കേണ്ടത്.

ഏഴും എട്ടും വർഷമായി ഇപ്പറഞ്ഞ ഡയറക്‌ടറേറ്റുകളിൽ അനക്കമില്ലാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുപ്പു നടത്താൻ മുതിർന്നാൽ ഞെട്ടിക്കുന്ന ഒട്ടേറെ യാഥാർഥ്യങ്ങൾ പുറത്തുവരും. മറ്റൊരു ദുരവസ്ഥകൂടി എടുത്തുപറയാനുണ്ട്. ഫയലുകളിൽ തീർപ്പിനുവേണ്ടി എഴുതുന്ന കാര്യങ്ങൾ പരസ്പരം ചേരാത്തതും സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതുമായി മാറുന്പോൾ തീർപ്പാക്കപ്പെടുന്ന കാര്യം ഒരു ഫലവും പുറപ്പെടുവിക്കാതെ പുനഃപരിശോധനയ്ക്കായി മടങ്ങിവരുന്ന സംഭവങ്ങളുടെ എണ്ണം ഏറുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ, കാര്യങ്ങൾ കുഴച്ചുമറിച്ച്, കെട്ടഴിക്കാനാവാത്തവിധം സങ്കീർണമാക്കുകയും നീതി നടപ്പാക്കാനാവാത്ത അവസ്ഥ സംജാതമാക്കപ്പെടുകയും ധനദുർവ്യയം ഉണ്ടാവുകയും ചെയ്യുന്നു. സംസ്ഥാനം ഉണർന്നുപ്രവർത്തിക്കേണ്ട അടിയന്തര ഘട്ടങ്ങൾ വരുന്പോൾ പലതും വഴുതിപ്പോകുന്നതിന്‍റെ പിന്നിൽ നമ്മുടെ ഡയറക്‌ടറേറ്റുകളുടെ പ്രതിബദ്ധതക്കുറവും കണക്കുബോധിപ്പിക്കേണ്ട അവസ്ഥയുടെ അഭാവവുമാണ് മുഖ്യഘടകങ്ങൾ. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

പ്രഫ. അഗസ്റ്റിൻ എ. തോമസ് , പാലാ.