Letters
റീ സർവേ ചെലവ് വഹിക്കേണ്ടതാര്?
Tuesday, April 17, 2018 12:46 AM IST
കേരളം രൂപം കൊണ്ട 1956 ൽ ലഭിച്ച റവന്യൂ ഭൂമിയായ 38,863 ഏക്കർ കേരളത്തിൽ തന്നെ ഉണ്ടോ എന്നറിയാൻ സർക്കാർ റീ സർവേ നടപടികൾ ഘട്ടം ഘട്ടമായി നടത്തിവരികയാണ്. ഭൂമി അവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടതും അതനുസരിച്ച് ഭൂനികുതി ഈടാക്കേണ്ടതും സർക്കാരിന്‍റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്.

സർക്കാരിന്‍റെ റവന്യൂ വകുപ്പിന്‍റെ പരിപാലനത്തിലുള്ള ഭൂമി, സർക്കാരിന്‍റെ തന്നെ സർവേ വകുപ്പിലെ ഉദ്യോഗസ്ഥർ റീ സർവേ നടത്തി, വിശദ റിപ്പോർട്ട് റവന്യൂ വകുപ്പിനു നൽകുകയാണ് ചെയ്തത്.

എന്നാൽ ഇപ്പോൾ, സർവേ വകുപ്പിനു ചെലവായ തുക വസ്തു ഉടമകളിൽ നിന്ന് ഈടാക്കുന്ന രീതി ലജ്ജാകരമാണ്. അതു പിരിക്കുന്ന ജോലി വില്ലേജ് ഓഫിസുകളെ ഏൽപിച്ചിരിക്കുകയാണ്. കരം കൊടുക്കുന്ന ജനം ആവശ്യപ്പെടാതെ തന്നെ സർക്കാർ അവരുടെ വസ്തു അളന്നെങ്കിൽ അതിന്‍റെ ചെലവ് പൊതുജനം നൽകേണ്ട ആവശ്യമുണ്ടോ? ഭൂനികുതി അടയ്ക്കാൻ എത്തുന്നവരെ സർവേ വകുപ്പിന്‍റെ ചെലവിന്‍റെ പേരിൽ പിഴിയുന്ന നടപടി പിൻവലിക്കേണ്ടതാണ്.

ജോഷി ബി.ജോണ്‍ മണപ്പള്ളി, കൊല്ലം