Letters
പോലീസ്, അമേരിക്കയിലും ഇവിടെയും
Tuesday, April 17, 2018 11:21 PM IST
പൊതുജനങ്ങളോടു മോശമായി പെരുമാറുന്ന പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. പോലീസുകാരെ മികച്ച പെരുമാറ്റം പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടി ആരംഭിക്കുമെന്നു പോലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.

ഈ വാർത്ത വായിച്ചപ്പോൾ മുതലാളിത്തരാഷ്‌ട്രമെന്നും മറ്റും പറഞ്ഞ് അവഹേളിക്കുന്ന അമേരിക്കയിലെ ഷിക്കാഗോയിൽ വച്ച് ഇതെഴുതുന്നയാൾക്ക് ഉണ്ടായ ഒരനുഭവമാണ് ഓർമ വരുന്നത്. ഷിക്കാഗോയിലെ കോടതിയിൽ മോട്ടോർ അപകടവുമായി ബന്ധപ്പെട്ട് കുറേസമയം ഇരിക്കേണ്ടതായിവന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കക്ഷികളോടുള്ള പെരുമാറ്റം കണ്ടപ്പോൾ അദ്ഭുതം തോന്നി. സൗമ്യതയും ഭവ്യതയുമാണ് അമേരിക്കയിലെ പോലീസുകാരുടെ മുഖമുദ്രയെന്നു പറയാം. അതോടൊപ്പം ജോലിയുടെ കാര്യത്തിൽ അവർ കർക്കശക്കാരാണെന്നും മനസിലായി.

ജഡ്ജിയുടെ മുമ്പിൽ പാൻസിന്‍റെ പോക്കറ്റിൽ കൈയിട്ടു നിന്ന ഒരു ചെറുപ്പക്കാരനെ പോലീസുകാരൻ ശാസിക്കുന്നതു കണ്ടു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയും സാംസ്കാരിക പശ്ചാത്തലവും ഉള്ളവരെ മാത്രമേ അവിടെ പോലീസ് വകുപ്പിൽ നിയമിക്കുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു.

ഇവിടെയാകട്ടെ അടുത്തകാലംവരെ പോലീസുകാരുടെ പ്രധാന യോഗ്യത പൊക്കവും വണ്ണവും ആയിരുന്നു. വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പോലീസിന്‍റെ മർദനം സഹിക്കാം, തെറിയാണ് അസഹനീയമെന്നു പറഞ്ഞുകേട്ടിരുന്നത്. പോലീസുകാരുടെ പ്രത്യേക കഴിവുകൾക്ക് അനുസരണമായി സഹൃദയരായ നാട്ടുകാർ അവർക്ക് ഓരോ വിശേഷണങ്ങൾ പേരിനൊപ്പം ചാർത്തിക്കൊടുത്തിരുന്നു.

കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളിൽ സഹായം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പോലീസ്‌‌സ്റ്റേഷനുകളിലെല്ലാം മനുഷ്യസ്നേഹിയായ ഓരോ നിയമജ്ഞനെക്കൂടി നിയമിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഏതായാലും മുഖ്യമന്ത്രിയുടെയം വകുപ്പ് മേധാവിയുടെയും കർശന നിലപാടിൽ കേരളത്തിലെ പോലീസ് അമേരിക്കയിലെ പോലീസിനെപ്പോലെതന്നെ മികവുറ്റവരായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ