Letters
കല്യാണമേളകൾ ഉത്സവമാകുമ്പോൾ
Thursday, April 26, 2018 11:18 PM IST
കേരളത്തിലെ എല്ലാ സമുദായക്കാർക്കും ഇപ്പോൾ കല്യാണം ശരിക്കും ദിവസങ്ങൾ നീളുന്ന ഒരു മേളയാണ്. വലിയ അലങ്കാരങ്ങളും ആഘോഷങ്ങളും തീറ്റയും കുടിയുമെല്ലാം നടക്കുന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ടവർ വരും. നാട്ടിൽ ചെറിയ ഒരു ഉത്സവം തന്നെ നടക്കും.

ഈ മേളയിൽ വലിയ വികാരങ്ങൾ ഒന്നുമില്ലാതെ രണ്ടു പേരുണ്ട് വധുവും വരനും. ഈ ചടങ്ങ് എന്തെന്നു പോലും അവർ ഗൗരവമായി ചിന്തിക്കുന്നില്ല. ഞങ്ങൾ ഇങ്ങനെ ആടിപ്പാടി നടക്കുന്നു, നാളെയും അതുതന്നെ നടക്കും, ഞങ്ങൾ ഇപ്പോൾ രണ്ട് അലങ്കാര ബിംബങ്ങൾ, വെറുതേ നിന്നു കൊടുത്താൽ മതി, എല്ലാം മറ്റുള്ളവർ നടത്തിക്കൊള്ളും, നാളെ മുതൽ ആരുടെ മുന്പിലും ഭാര്യാഭർത്താക്കന്മാരായി നടക്കാം എന്നൊക്കെയാവും അവർ കരുതുന്നത്.

കല്യാണത്തോടെ തങ്ങളുടെ ജീവിതത്തിനു വരുന്ന വലിയ മാറ്റത്തെക്കുറിച്ച് യുവതീയുവാക്കൾ ഗൗരവമായി ചിന്തിക്കുന്നില്ല. മിക്ക കല്യാണ കേസുകളിലും പെണ്ണും ചെറുക്കനും മനസുകൊണ്ട് വേണ്ടവണ്ണം ഒരുങ്ങുന്നില്ല, തയ്യാറെടുക്കുന്നില്ല. കാര്യത്തിന്‍റെ ഗൗരവം അവർ മനസിൽ പേറുന്നില്ല. കുട്ടിക്കളികളുടെ ഒരു തുടർച്ചയായി മാത്രം അവർക്കു തോന്നുന്നു. മിക്കവാറും ആദ്യരാത്രിയിൽ തന്നെ യുദ്ധപ്രഖ്യാപനം നടക്കുന്നു. ഉണ്ടു തിന്നുപോയ ആയിരങ്ങൾ കല്യാണ ദിവസം തന്നെ അവരെ മറക്കുന്നു . പിന്നെ അവർ ജീവിക്കുന്ന ജീവിതം അധികമാരും അറിയുന്നില്ല.
ഈ പറഞ്ഞതിന് അപവാദങ്ങളുണ്ട്. എങ്കിലും വധൂവരന്മാരിൽ മിക്കവരുടെയും അവസ്ഥയിതാണ്. കുടുംബ ജീവിതത്തിന്‍റെ ആഴത്തിലുള്ള അർഥം ആരും ഈ യുവാവിനേയും യുവതിയേയും ബോധ്യപ്പെട്ടുത്തുന്നില്ല. അവർ അത് അറിയാൻ ആഗ്രഹിക്കുന്നുമില്ല. പിന്നെ കലഹം ആരംഭിക്കുന്പോൾ കണ്ടുനില്കാനല്ലാതെ ഇടപെട്ടു സഹായിക്കാനാളൂമില്ല.

വധൂവരന്മാരെ നല്ലവണ്ണം മനസിൽ തയാറെടുപ്പിച്ചു വിവാഹത്തിൽ പങ്കെടുപ്പിക്കാൻ സമുദായമേതായാലും ചുമതലപ്പെട്ടവർ ഇനി മുതൽ ശ്രമിച്ചേ തീരൂ. കുടുംബവ്യവസ്ഥ നിലനിൽക്കാൻ ഇതു കൂടിയേ കഴിയൂ. നല്ല കുടുംബമുണ്ടെങ്കിലേ നല്ല ലോകമുള്ളൂ.

ഫിലിപ്പ് പഴേന്പള്ളി, പെരുവ