Letters
ക്രൂര മർദനരംഗങ്ങൾ വേണ്ട
Saturday, May 12, 2018 11:59 PM IST
അടുത്ത കാലത്തായി കുഞ്ഞുങ്ങളേയും സ്ത്രീകളെയും മറുജാതിക്കാരെയും അതിക്രൂരമായി മർദിക്കുന്നതും ബലമായി പിടിച്ചുനിറുത്തി വെടിവച്ചു കൊല്ലുന്നതുമായ നിഷ്ഠൂര രംഗങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു വരുന്നു. മിക്ക രംഗങ്ങളുടെയും കാരണമോ സംഭവ സ്ഥലമോ ഭാഷയോ ഒന്നും വ്യക്തമല്ല. സംഭവം യഥാർഥമാണോ എന്നും അറിയില്ല. മിക്കവരും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുന്പാണ് ഫോണ്‍ കൈയിൽ എടുക്കുന്നത്.

ഇത്തരം രംഗങ്ങൾ കണ്ടിട്ട് ഉറങ്ങാൻ കിടക്കുന്നവരുടെ അവസ്ഥ ചിന്തിക്കാമല്ലോ. ഇത്തരം ക്രൂര രംഗങ്ങൾ കണ്ടുതഴന്പിക്കുന്ന മനുഷ്യർ ജീവിതത്തിൽ എന്ത് അക്രമത്തോടും നിസംഗമനോഭാവത്തിൽ എത്തും. കുട്ടികൾ അക്രമങ്ങൾ സങ്കോചമില്ലാതെ തന്നെ യഥാർഥ ജീവിതത്തിൽ ചെയ്തെന്നിരിക്കും. സൈബർ ലോക നിയന്ത്രണക്കാർ തീർച്ചയായും ഇടപെടേണ്ട സമയം വൈകി.

ഫിലിപ്പ് പഴേന്പള്ളി, പെരുവ