Letters
നീതിനിർവഹണം സത്വരം
Monday, May 21, 2018 11:58 PM IST
കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കാൻ കാലതാമസം വരുത്തുന്നതിലും അതു കൃത്യമായി നടപ്പാക്കാത്തതിലും സുപ്രീംകോടതി ഈയിടെ അമർഷം രേഖപ്പെടുത്തിയതായി കേട്ടു. ഇങ്ങനെ പോയാൽ ഉത്തരവുകൾക്ക് എന്തു പ്രസക്തി എന്നു ചോദിക്കുകയുണ്ടായി. ഉത്തരവാദപ്പെട്ടവർ ഇതു വളരെ ഗൗരവമായി കണ്ടു വേണ്ട നടപടികൾ എടുക്കുന്നതിൽ തികഞ്ഞ ശുഷ്കാന്തി പ്രകടിപ്പിക്കേണ്ടതാണ്. അതല്ലെങ്കിൽ കോടതികളോടുള്ള ജനങ്ങളുടെ വിശ്വാസം കുറയാനും ഇതിടയാക്കും.

ചില വിദേശ രാജ്യങ്ങളിൽ കോടതി ഉത്തരവുകൾ കോടതിതന്നെ ഇടപെട്ടു നടപ്പാക്കി നീതിനിർവഹണം നടത്തുന്ന രീതിയുള്ളതായി കേട്ടിട്ടുണ്ട്. വേണ്ടിവന്നാൽ അതിനെക്കുറിച്ചും ചിന്തിക്കാം.

സി.എസ്. വർഗീസ്, കോടുകുളഞ്ഞി.