Letters
നാണംകെട്ട രാഷ്‌ട്രീയ നാടകങ്ങൾ
Monday, May 21, 2018 11:58 PM IST
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അവിടെ അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങൾ രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച മൂന്നു പാർട്ടികൾക്കും 112 എന്ന കേവല ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ 104 സീറ്റ് മാത്രം കിട്ടിയ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? ഭരിക്കാനാവശ്യമായ ബാക്കി എട്ടു സീറ്റുകൾ എതിർപാർട്ടികളിൽ നിന്നല്ലാതെ വേറെ എവിടെനിന്നും കൊണ്ടുവരാൻ കഴിയില്ലയെന്ന് ഗവർണർക്കു മാത്രം അറിയാതെ പോയതാണോ? അപ്പോൾ എട്ടു സീറ്റുകൾക്കുവേണ്ടി കുതിരക്കച്ചവടം നടത്താൻ ഗവർണർ അറിഞ്ഞുകൊണ്ടുതന്നെ കളമൊരുക്കുകയായിരുന്നുവോ?

ആർക്കും ഭൂരിപക്ഷം ഇല്ലാതെ വരുമ്പോൾ കോടികൾ മുടക്കി വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തുകയെന്നതു ജനങ്ങൾക്കു തെരഞ്ഞെടുപ്പ് പ്രക്രിയയോടുതന്നെ മടുപ്പ് തോന്നാൻ കാരണമാകും. സംസ്ഥാനത്തു ഭരണം നടത്താൻ ഒരു സർക്കാർ എന്തായാലും ഉണ്ടായാലേ പറ്റൂ. അതിനായി കോൺഗ്രസിന്‍റെ പിന്തുണയോടുകൂടി ഭരിക്കാൻ വേണ്ടി ഭൂരിപക്ഷമുള്ള സീറ്റുകളുമായി ജെഡിഎസ് വരുമ്പോൾ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു ഗവർണറും ബിജെപിയും ചെയ്യേണ്ടിയിരുന്നത്. അല്ലെങ്കിൽ കോൺഗ്രസിന്‍റെയോ ജെഡിഎസിന്‍റെയോ പിന്തണയുമായി ബിജെപി ഗവർണറെ കാണണമായിരുന്നു. അതിനുപകരം അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങൾ ലോകത്തിനുമുന്നിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിന് അവമതിപ്പ് ഉണ്ടാക്കാനേ ഉതകുകയുള്ളൂ.

എ .കെ . അനിൽകുമാർ, നെയ്യാറ്റിൻകര