Letters
പുകപരിശോധനപോലെ ശബ്ദപരിശോധനയും വേണം
Sunday, June 17, 2018 11:43 PM IST
ഇപ്പോൾ വാഹനങ്ങൾക്ക് ആധികാരികമായി പുകപരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ, അതുപോലെതന്നെ വാഹനങ്ങൾക്ക് ശബ്ദപരിശോധനയും നടത്തേണ്ടത് അത്യാവശ്യമാണ്. ചില വാഹനങ്ങൾ പോകുന്പോൾ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണ്. വാഹനങ്ങളിൽ കയറിയാലും ശബ്ദമുഖരിതമായ അന്തരീക്ഷമാണ്. ബൈക്കുകളിൽ പലതിനും സൈലൻസറുകളിൽ വ്യത്യാസം വരുത്തി ഘോരമായ ശബ്ദത്തോടെയാണ് പറപ്പിച്ചു വിടുന്നത്. ഈ ഗണത്തിൽപ്പെടുന്നവരുടെ ശല്യം കൂടിവരികയാണ്. ചില ഓട്ടോറിക്ഷകളിലെ ശബ്ദവും അസഹനീയമാണ്. എപ്പോഴും എല്ലാം സഹിച്ച് ജീവിക്കാൻ തയാറാവുന്ന സാധാരണക്കാരെ ഈ ദുർഘടത്തിൽനിന്ന് രക്ഷിക്കണം.

ജോബ് സ്രായിൽ അമലനഗർ, തൃശൂർ