Letters
ടിവി ചാനലുകളിലെ മലീമസ ചർച്ചകൾ
Sunday, July 8, 2018 12:43 AM IST
ഇന്നു സാംസ്കാരിക കേരളം അഭിമുഖീകരിക്കുന്ന വലിയ അപചയങ്ങളിലൊന്ന് ടെലിവിഷൻ ചാനലുകളിലെ ചർച്ചകളാണ്. പ്രേക്ഷകർ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലേക്ക് അതിന്‍റെ നിലവാരം കൂപ്പുകുത്തിയിരിക്കുന്നു. ഈ ജീർണതയ്ക്ക് ആങ്കർമാരും ചർച്ചയിൽ പങ്കെടുക്കുന്നവരും തുല്യ ഉത്തരവാദികളാണ്.

ചാനലിന്‍റെ റേറ്റിംഗ് കൂട്ടാൻ വഴിവാണിഭക്കാരന്‍റെ കൗശലങ്ങളാണു പല ആങ്കർമാരും പിന്തുടരുന്നത്. വിവാദ വിഷയങ്ങൾ വിവേകബുദ്ധിയോടെ അവതരിപ്പിക്കുന്നതിനുപകരം വൈകാരികമായാണു പലരും അവതരിപ്പിക്കുന്നത്. വികാരക്ഷോഭം ചർച്ചയിലുടനീളം നിലനിർത്താൻ അവർ പരമാവധി ശ്രമിക്കാറുണ്ട്. മറ്റു ചിലരുടെ ശ്രമം, ചർച്ചയിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രക്ഷുബ്ധത നിലനിർത്താനാണ്. തീയിൽ എണ്ണ പകർന്ന് ആളിക്കത്തിക്കുന്നതുപോലെ വാക്കുകൾകൊണ്ട് രാഷ്‌ട്രീയ, സമുദായ, വ്യക്തിവിദ്വേഷം വളർത്താൻ ശ്രമിക്കുന്നവരുമുണ്ട്.

വസ്തുനിഷ്ഠമായി വിഷയം അപഗ്രഥിക്കാൻ തയാറാകാതെ ചർച്ചയുടെ ഉപസംഹാരം ഇന്നതായിരിക്കണമെന്ന മുൻവിധിയോടെയാണ് മിക്ക ആങ്കർമാരും ചർച്ചയ്ക്ക് എത്തുന്നത്. തന്‍റെ വാദഗതിയുമായി വിയോജിക്കുന്നവർ സംസാരിക്കുന്പോൾ നിരന്തരം ഇടപെട്ട് തടസം സൃഷ്ടിച്ചുകൊണ്ടിരിക്കും. അതു വകവയ്ക്കാതെ അവർ സംസാരം തുടർന്നാൽ അവർ പറയുന്നത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ ആങ്കർ പറഞ്ഞുകൊണ്ടിരിക്കും. തനിക്കു വഴങ്ങാത്തവരെ വ്യക്തിപരമായി ആക്ഷേപിച്ച് അപകീർത്തിപ്പെടുത്താനും മടിക്കാത്തവരില്ല.

പല ചാനലുകളിലും ആങ്കർമാർ സ്വയം വാദിച്ച് സ്വയം വിധി പ്രഖ്യാപിക്കുകയാണ്. അതിനുള്ള കരുക്കളായാണ് ചർച്ചയിൽ പങ്കെടുക്കുന്നവരെ വിനിയോഗിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ സ്റ്റുഡിയോയിൽ എത്തിയിരിക്കുന്നവർ തങ്ങളുടെ അതിഥികളാണെന്ന പരിഗണന പോലും നൽകാറില്ല. അവരെ ശാസിക്കാനും അപഹസിക്കാനും തേജോവധം ചെയ്യാനും പോലും ചിലർ മുതിരാറുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്നവർ ഈ അപമാനങ്ങളൊക്കെ സഹിച്ച് അവിടെ ഇരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് പ്രേക്ഷകർ ചിലപ്പോൾ സ്വയം ചോദിച്ചുപോകും. കോട്ടുമിട്ട് ടൈയും കെട്ടി ന്യൂസ് റൂമിലിരിക്കുന്ന ആങ്കർമാരാണ് സകലതിന്‍റെയും വിധികർത്താക്കളെന്ന് അവരുടെ മട്ടും ഭാവവും കണ്ടാൽ തോന്നിപ്പോകും. മാധ്യമധർമത്തിന്‍റെയല്ല, സാമാന്യ മര്യാദയുടെ ബാലപാഠങ്ങൾ പോലും തങ്ങൾക്ക് അറിയില്ലെന്ന വസ്തുത ഇവർ എന്നാണു തിരിച്ചറിയുക?
ചർച്ചയിൽ പങ്കെടുക്കുന്നവരിൽ പലരുടെയും നിലവാരത്തകർച്ച കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രതിപക്ഷ ബഹുമാനമെന്ന സാമാന്യ മര്യാദപോലും പുലർത്താത്തവരുണ്ട്. സഭ്യതയുടെ അതിർവരന്പു വിട്ടു സംസാരിക്കുന്നവരും ഉത്തരം മുട്ടുന്പോൾ തികച്ചും അപ്രസക്തമായ കാര്യങ്ങൾ വലിച്ചിഴച്ച് വ്യക്തിപരമായി ആക്ഷേപിച്ച് തടിതപ്പുന്നവരും കുറവല്ല. അവതാരകന്‍റെ ഇടപെടൽ അവഗണിച്ചുകൊണ്ട് മിനിറ്റുകളോളം പരസ്പരം ആക്രോശം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ മൈക്ക് ഓഫാക്കേണ്ടിവന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. എന്തിനേറെ പറയുന്നു കൊലവിളിപോലും മുഴക്കിയവരുണ്ട്.

സാംസ്കാരിക കേരളം പ്രതീക്ഷിക്കുന്ന ആരോഗ്യകരമായ സംവാദമാണോ ഇത്? ചർച്ചയെന്നു പറഞ്ഞാൽ ഇതാണെന്ന് യുവതലമുറയും ഇളംതലമുറയും തെറ്റിദ്ധരിക്കില്ലേ? നമ്മുടെ സംസ്കാരത്തെ മലിനമാക്കുന്ന ഈ ചാനൽ ചർച്ചകൾ നേട്ടത്തേക്കാളേറെ കോട്ടങ്ങളാണ് ഉണ്ടാക്കുന്നത്. ടെലിവിഷനേക്കാൾ കേരളത്തിലെ ജനങ്ങൾ ദിനപത്രങ്ങളെ ആശ്രയിക്കുന്നതിൽ ഒട്ടും അതിശയമില്ല.

സെബാസ്റ്റ്യൻ പാതാന്പുഴ, തൊടുപുഴ