Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ടിവി ചാനലുകളിലെ മലീമസ ചർച്ചകൾ
Sunday, July 8, 2018 12:43 AM IST
ഇന്നു സാംസ്കാരിക കേരളം അഭിമുഖീകരിക്കുന്ന വലിയ അപചയങ്ങളിലൊന്ന് ടെലിവിഷൻ ചാനലുകളിലെ ചർച്ചകളാണ്. പ്രേക്ഷകർ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലേക്ക് അതിന്റെ നിലവാരം കൂപ്പുകുത്തിയിരിക്കുന്നു. ഈ ജീർണതയ്ക്ക് ആങ്കർമാരും ചർച്ചയിൽ പങ്കെടുക്കുന്നവരും തുല്യ ഉത്തരവാദികളാണ്.
ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വഴിവാണിഭക്കാരന്റെ കൗശലങ്ങളാണു പല ആങ്കർമാരും പിന്തുടരുന്നത്. വിവാദ വിഷയങ്ങൾ വിവേകബുദ്ധിയോടെ അവതരിപ്പിക്കുന്നതിനുപകരം വൈകാരികമായാണു പലരും അവതരിപ്പിക്കുന്നത്. വികാരക്ഷോഭം ചർച്ചയിലുടനീളം നിലനിർത്താൻ അവർ പരമാവധി ശ്രമിക്കാറുണ്ട്. മറ്റു ചിലരുടെ ശ്രമം, ചർച്ചയിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രക്ഷുബ്ധത നിലനിർത്താനാണ്. തീയിൽ എണ്ണ പകർന്ന് ആളിക്കത്തിക്കുന്നതുപോലെ വാക്കുകൾകൊണ്ട് രാഷ്ട്രീയ, സമുദായ, വ്യക്തിവിദ്വേഷം വളർത്താൻ ശ്രമിക്കുന്നവരുമുണ്ട്.
വസ്തുനിഷ്ഠമായി വിഷയം അപഗ്രഥിക്കാൻ തയാറാകാതെ ചർച്ചയുടെ ഉപസംഹാരം ഇന്നതായിരിക്കണമെന്ന മുൻവിധിയോടെയാണ് മിക്ക ആങ്കർമാരും ചർച്ചയ്ക്ക് എത്തുന്നത്. തന്റെ വാദഗതിയുമായി വിയോജിക്കുന്നവർ സംസാരിക്കുന്പോൾ നിരന്തരം ഇടപെട്ട് തടസം സൃഷ്ടിച്ചുകൊണ്ടിരിക്കും. അതു വകവയ്ക്കാതെ അവർ സംസാരം തുടർന്നാൽ അവർ പറയുന്നത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ ആങ്കർ പറഞ്ഞുകൊണ്ടിരിക്കും. തനിക്കു വഴങ്ങാത്തവരെ വ്യക്തിപരമായി ആക്ഷേപിച്ച് അപകീർത്തിപ്പെടുത്താനും മടിക്കാത്തവരില്ല.
പല ചാനലുകളിലും ആങ്കർമാർ സ്വയം വാദിച്ച് സ്വയം വിധി പ്രഖ്യാപിക്കുകയാണ്. അതിനുള്ള കരുക്കളായാണ് ചർച്ചയിൽ പങ്കെടുക്കുന്നവരെ വിനിയോഗിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ സ്റ്റുഡിയോയിൽ എത്തിയിരിക്കുന്നവർ തങ്ങളുടെ അതിഥികളാണെന്ന പരിഗണന പോലും നൽകാറില്ല. അവരെ ശാസിക്കാനും അപഹസിക്കാനും തേജോവധം ചെയ്യാനും പോലും ചിലർ മുതിരാറുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്നവർ ഈ അപമാനങ്ങളൊക്കെ സഹിച്ച് അവിടെ ഇരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് പ്രേക്ഷകർ ചിലപ്പോൾ സ്വയം ചോദിച്ചുപോകും. കോട്ടുമിട്ട് ടൈയും കെട്ടി ന്യൂസ് റൂമിലിരിക്കുന്ന ആങ്കർമാരാണ് സകലതിന്റെയും വിധികർത്താക്കളെന്ന് അവരുടെ മട്ടും ഭാവവും കണ്ടാൽ തോന്നിപ്പോകും. മാധ്യമധർമത്തിന്റെയല്ല, സാമാന്യ മര്യാദയുടെ ബാലപാഠങ്ങൾ പോലും തങ്ങൾക്ക് അറിയില്ലെന്ന വസ്തുത ഇവർ എന്നാണു തിരിച്ചറിയുക?
ചർച്ചയിൽ പങ്കെടുക്കുന്നവരിൽ പലരുടെയും നിലവാരത്തകർച്ച കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രതിപക്ഷ ബഹുമാനമെന്ന സാമാന്യ മര്യാദപോലും പുലർത്താത്തവരുണ്ട്. സഭ്യതയുടെ അതിർവരന്പു വിട്ടു സംസാരിക്കുന്നവരും ഉത്തരം മുട്ടുന്പോൾ തികച്ചും അപ്രസക്തമായ കാര്യങ്ങൾ വലിച്ചിഴച്ച് വ്യക്തിപരമായി ആക്ഷേപിച്ച് തടിതപ്പുന്നവരും കുറവല്ല. അവതാരകന്റെ ഇടപെടൽ അവഗണിച്ചുകൊണ്ട് മിനിറ്റുകളോളം പരസ്പരം ആക്രോശം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ മൈക്ക് ഓഫാക്കേണ്ടിവന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. എന്തിനേറെ പറയുന്നു കൊലവിളിപോലും മുഴക്കിയവരുണ്ട്.
സാംസ്കാരിക കേരളം പ്രതീക്ഷിക്കുന്ന ആരോഗ്യകരമായ സംവാദമാണോ ഇത്? ചർച്ചയെന്നു പറഞ്ഞാൽ ഇതാണെന്ന് യുവതലമുറയും ഇളംതലമുറയും തെറ്റിദ്ധരിക്കില്ലേ? നമ്മുടെ സംസ്കാരത്തെ മലിനമാക്കുന്ന ഈ ചാനൽ ചർച്ചകൾ നേട്ടത്തേക്കാളേറെ കോട്ടങ്ങളാണ് ഉണ്ടാക്കുന്നത്. ടെലിവിഷനേക്കാൾ കേരളത്തിലെ ജനങ്ങൾ ദിനപത്രങ്ങളെ ആശ്രയിക്കുന്നതിൽ ഒട്ടും അതിശയമില്ല.
സെബാസ്റ്റ്യൻ പാതാന്പുഴ, തൊടുപുഴ
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.