Letters
രാത്രിയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ചില നിർദേശങ്ങൾ
Thursday, August 2, 2018 11:20 PM IST
നെടുന്പാശേരി വിമാനത്താവളങ്ങളിലേക്കുയാത്രക്കാരെ അയയ്ക്കാനും വരുന്നവരെ സ്വീകരിക്കാനും പാതിരാത്രിക്കുശേഷം പോകുന്പോഴുണ്ടാകുന്ന വാഹനാപകടങ്ങളും അതിലെ മരണങ്ങളും കൂടിക്കൂടി വരികയാണ്. വളവുകളിൽ വേഗപരിധി ലംഘിച്ചും ഹോണടിക്കാതെയും വാഹനം ഓടിക്കുന്നതുവഴി നിയന്ത്രണംവിടുകയോ എതിരേ വരുന്ന വണ്ടിയുമായി ഇടിക്കുകയോ ചെയ്യുന്നു അപകടങ്ങ ളാണു കൂടുതലും.

രാത്രികാലത്തു ദീർഘയാത്രപരിചയമില്ലാത്ത ഡ്രൈവർമാർ ഉറങ്ങിയേക്കാം. അതുവഴി നിരവധി അപകടങ്ങളുണ്ടാകുന്നു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ അപകടം തീർച്ച. രാത്രിയാത്രയിലെ മറ്റൊരു അപകടസാധ്യത വഴിയോരങ്ങളിൽ പാർക്കിംഗ് ലൈറ്റില്ലാതെ ട്രക്കുകളോ മറ്റു വലിയ വാഹനങ്ങളോ ഇടുന്നതാണ്. ഇത് ട്രാഫിക് പോലീസ് വിലക്കണം. വിമാനത്താവളത്തിലേക്കും അവിടെനിന്നു വീട്ടിലേക്കുമുള്ള യാത്ര പാതിരാത്രിക്കു മുമ്പോ നേരം വെളുത്തതിനു ശേഷമോ ആയിക്കൂടേ? ഒന്നുരണ്ടുവർഷം മുന്പ് നെടുന്പാശേരിയിൽ പാതിരാ കഴിഞ്ഞ് എത്തുന്ന മകനെ സ്വീകരിക്കാൻ പോയവരുടെ വാഹനം അപകടത്തിൽപ്പെട്ടു. മകനും മാതാപിതാക്കളിലൊരാളും മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഇതിലും വലിയ ദുരന്തമാണ് ജൂലൈ 18ന് പാതിരാത്രി പെരുന്പാവൂരിലുണ്ടായത്. ഏലപ്പാറ സ്വദേശിയെ മസ്കറ്റിലേക്ക് അയയ്ക്കാൻ നെടുമ്പാശേരിയിലേയ്ക്കു പോയവരുടെ കാർ ബസിൽ ഇടിച്ചുതകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

പാതിരാത്രി കഴിഞ്ഞുള്ള കാർ യാത്ര നിരുത്സാഹപ്പെടുത്തണം. പരിചയസന്പന്നരായ ഡ്രൈവർമാർ ഉറങ്ങാതെ വാഹനം ഓടിച്ചേക്കാം. ചിലപ്പോൾ ഉറങ്ങിപ്പോയെന്നും വരാം. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ കാർ വർഷങ്ങൾക്കുമുന്പ് പള്ളിപ്പുറത്തും ഉമ്മൻചാണ്ടിയുടെ കാർ ഏതാനും വർഷം മുന്പ് ഏറ്റുമാനൂരിനടുത്ത് കാണക്കാരിയിൽവച്ചും അപകടത്തിൽപ്പെട്ടിരുന്നല്ലോ. മുൻകാലങ്ങളിൽ വിഐപികളും പാതിരാത്രി കഴിഞ്ഞ് യാത്ര ചെയ്യില്ലായിരുന്നു.

വിമാനത്താവളങ്ങളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കാൻ വിമാനത്താവളത്തിനടുത്ത് താമസിക്കാനുള്ള സംവിധാനം ഗവൺമെന്‍റും പ്രവാസികളുംകൂടി സഹകരിച്ച് ഉണ്ടാക്കണം. തുച്ഛമായ വാടകയേ ഈടാക്കാവൂ. ബന്ധപ്പെട്ടവർ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അവതരിപ്പിക്കണം.

ഡോ. കെ.ടി. അഗസ്റ്റിൻ ,കുന്നത്തേടം, തിരുവനന്തപുരം