Letters
കഴുകന്മാരുടെ നാടോ ?
Monday, August 6, 2018 9:23 PM IST
ശവമുള്ളിടത്തേ കഴുകന്മാർ എത്തുകയുള്ളൂ എന്നൊരു ബൈബിൾ വാക്യമുണ്ട്. ഒരുപടികൂടി കടന്ന്, ജീവിച്ചിരിക്കുന്നവരെ വിചാരണം ചെയ്ത് ജീവച്ഛവങ്ങളാക്കി മാറ്റി കൊത്തിതിന്നുന്ന കഴുകന്മാരുടെ നാടായി മാറിയിരിക്കുന്നു കേരളം. മണിയനീച്ച എന്നൊരിനം ഈച്ചയുണ്ട്. ഇഷ്‌ടയിടങ്ങൾ ശവം ചീഞ്ഞിടവും വ്രണങ്ങളുമൊക്കെ. നല്ലതിനോടൊന്നും അവയ്ക്ക് താത്പര്യമില്ല. ചില ചാനലുകളും അവയിലെ ചില അവതാരകരും ഏതാണ്ടിതുപോലെയാണ്. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെന്നെങ്ങാനും പറഞ്ഞുകേട്ടാൽ സത്യമെന്തെന്ന് അന്വേഷിക്കാനൊന്നും മെനക്കെടാതെ നാലു ചർച്ചാത്തൊഴിലാളികളെ വിളിച്ചുവരുത്തി അവരുടെ സാക്ഷ്യങ്ങളുടെ ബലത്തിൽ ചിലരെയൊക്കെ കുറ്റക്കാരായി വിധിക്കുകയായി.

ഈയിടെയുണ്ടായ വെള്ളപ്പൊക്കക്കെടുതിയിൽ വീട് നഷ്‌ടപ്പെട്ടവരും വീട് വാസയോഗ്യമല്ലാതെവന്നവരുമൊക്കെയായി നൂറുകണക്കിനു കുടുംബങ്ങൾക്ക് ദുരന്തബാധിതമേഖലകളിലുള്ള എത്രയോ ക്രൈസ്തവ ദേവാലയങ്ങളിലെ പാരിഷ്ഹാളുകളും പള്ളിമേടകൾപോലും അഭയസ്ഥാനങ്ങളായി. പള്ളികളിൽ വിളിച്ചുപറഞ്ഞ് പണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സ്വരൂപിച്ച് പ്രളയബാധിതർക്കു നൽകി. പക്ഷേ ചാനലുകൾ അതൊന്നും കണ്ടില്ല.

ജോ മുറികല്ലേൽ, പാലാ