Letters
മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം
Monday, August 6, 2018 9:24 PM IST
കാലാവധി കഴിഞ്ഞ ഡാമുകളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും 50 വർഷത്തെ ഗാരണ്ടിയോടെ നിർമിച്ച മുല്ലപ്പെരിയാർ ഡാം 120 വർഷം കഴിഞ്ഞാലും നിലനിൽക്കുമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞതായി വാർത്തകണ്ടു.
തായ് ഗുഹയിൽ അകപ്പെട്ട 12 കുട്ടികളേയും കോച്ചിനേയും രക്ഷിക്കാൻവേണ്ടി ലോകം മുഴുവൻ പ്രാർഥനാപൂർവം കൈകോർത്തതുകൊണ്ട് രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ മുല്ലപ്പെരിയാർ തകർന്നാൽ താഴ്‌വരയിലുള്ളവരെ രക്ഷപ്പെടുത്തുവാൻ കഴിയുകയില്ല.

ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്നാട് ഗവൺമെന്‍റും സമ്മതിച്ച നിലയ്ക്ക് കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തം ഒഴിവാക്കുവാൻ സംസ്ഥാന ഗവൺമെന്‍റും പ്രതിപക്ഷവും ഒറ്റക്കെട്ടായി കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തി പുതിയ ഡാം നിർമിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. വണ്ടി പോയിക്കഴിഞ്ഞിട്ട് കൈനീട്ടിയതുകൊണ്ട് കാര്യമില്ലല്ലോ.

ബെന്നി വാളികുളം, ഉപ്പുതറ.