Letters
ഭക്ഷണത്തിന്‍റെ മഹത്വം മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം
Saturday, March 4, 2017 11:11 AM IST
ദിവസം ഒരു നേരംപോലും വയറുനിറച്ച് ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ സാന്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുന്നവർ പാഴാക്കുന്ന ഭക്ഷണപദാർഥങ്ങൾക്ക് യാതൊരു കണക്കുമില്ല.
ഈ അടുത്തകാലത്ത് ഒരു കല്യാണസദ്യയിൽ പങ്കെടുക്കുവാൻ എനിക്ക് അവസരം ലഭിച്ചു. ഭക്ഷണം ചിക്കൻബിരിയാണി ആയിരുന്നു. ഞാനിരുന്ന ടേബിളിൽതന്നെ എനിക്ക് അഭിമുഖമായി ഒരു ചെറുപ്പക്കാരിയായ അമ്മയും രണ്ട് ആൺകുട്ടികളും വന്നിരുന്നു. കുട്ടികൾ കാഴ്ചയിൽ മൂന്നു വയസിനും ആറുവയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഒരാൾ വന്നു ബിരിയാണി വിളന്പാൻ തുടങ്ങി. കുട്ടികളുടെ പാത്രങ്ങളിൽ ബിരിയാണി ഇടുന്നതിനു മുന്പ് അവരുടെ അമ്മയുടെ നേർക്ക് അയാൾ നോക്കി. അമ്മയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാവാത്തതിനാൽ കുട്ടികൾക്കും എല്ലാവർക്കും നല്കിയതുപോലെ ബിരിയാണി നല്കിയിട്ട് അയാൾ പോയി. മുതിർന്നവർ ഭക്ഷണം കഴിച്ച് തീരാറായപ്പോഴും കുട്ടികളുടെ പാത്രങ്ങളിൽ വിളന്പിയ ബിരിയാണി മുഴുവനുംതന്നെ കഴിക്കാതിരിപ്പുണ്ട്. അല്പം ബിരിയാണി ചോറു മാത്രമാണ് രണ്ടു കുട്ടികളും കഴിച്ചത്. ബാക്കിഭക്ഷണം മുഴുവനും പാഴായി. തന്‍റെ കുട്ടികളെക്കൊണ്ട് എന്തോ മഹത്തായ കാര്യം ചെയ്യിച്ച ഭാവത്തിൽ ആ അമ്മ കുട്ടികളെയും കൂട്ടി പുറത്തേക്കു പോകുന്നതു കണ്ടു. ഒന്നുകിൽ ആ സ്ത്രീക്ക് കുട്ടികളെ കൊണ്ടുവരാതിരിക്കാമായിരുന്നു. അല്ലെങ്കിൽ ഭക്ഷണം വിളന്പിയ ആളോട് കുട്ടികൾക്കു കുറച്ചു വിളന്പാൻ പറയാമായിരുന്നു. എന്നാൽ, ഇതൊന്നും അവർ ചെയ്തില്ല.
കുട്ടികളെക്കൊണ്ട് ഭക്ഷണം പാഴാക്കുന്ന ധാരാളം മാതാപിതാക്കളെ ആ ഓഡിറ്റോറിയത്തിൽ അന്നു ഞാൻ കണ്ടു.

ഇതുപോലെയുള്ള മാതാപിതാക്കൾ വളർത്തുന്ന മക്കൾക്ക് ഭക്ഷണത്തിന്‍റെ മഹത്വം എന്താണെന്ന് മനസിലാകില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവത്കരണ ക്ലാസുകൾ നല്കുന്നതുപോലെ, ഭക്ഷണം പാഴാക്കുന്നതിനെതിരേ ജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ നല്കുന്നത് നന്നായിരിക്കും.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ