Letters
അളവുതൂക്കത്തിലെ ചൂഷണം അവസാനിപ്പിക്കണം
Monday, March 13, 2017 11:50 AM IST
മാർച്ച് 15ന് ഒരു ഉപഭോക്തൃദിനംകൂടി കടന്നുവരുന്പോൾ കാലങ്ങളായി ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന വ്യവസായികളെയും നിർമാതാക്കളെയും നിയന്ത്രിക്കാൻ സാധിക്കാത്ത ഭരണാധികാരികൾ ഉപഭോക്താക്കളെ ബോധവത്കരിക്കാൻ മത്സരിക്കാറുണ്ട്. ഏതോ ഒരു നിയമത്തിലെ പഴുതുപയോഗിച്ച് നിർമാതാക്കൾ അവരുടെ ഉത്പന്നങ്ങൾ അവർക്കു തോന്നിയതുപോലെ വ്യത്യസ്ത അളവിലും തൂക്കത്തിലും പായ്ക്കുചെയ്തു വ്യത്യസ്തവിലകൾ ഈടാക്കി വിൽക്കുന്നു. (40 ഗ്രാം, 90 ഗ്രാം, 450 ഗ്രാം, 900 ഗ്രാം എന്നിങ്ങനെയുള്ള തൂക്കത്തിൽ) ഇതുമൂലം ഉപഭോക്താവിന് ഒരേ സാധനത്തിന്‍റെ വിവിധ കന്പനികളുടെ വില താരതമ്യം ചെയ്യാൻ കഴിയാതെവരുന്നു. 50 ഗ്രാം, 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം, ഒരു കിലോഗ്രാം എന്നിങ്ങനെ സ്റ്റാൻഡേർഡ് അളവുകളിൽ മാത്രമേ ഉത്പന്നങ്ങൾ ഇറക്കാവൂ എന്നൊരു നിയമം നടപ്പിലാക്കിയാൽ ചൂഷണം അവസാനിപ്പിക്കാൻ സാധിക്കും.

19 ഇനം ഉത്പന്നങ്ങൾക്ക് 2012 നവംബർ ഒന്നു മുതൽ കൃത്യമായ അളവുകൾ നിശ്ചയിച്ചുകൊണ്ടു കേന്ദ്രസർക്കാർ 2012 ജൂണിൽ ഉത്തരവ് ഇറക്കിയെങ്കിലും ആരുടെയൊക്കെയോ സ്വാധീനവും സമ്മർദവുംമൂലം അതു ഇതുവരെയും നടപ്പിലായിട്ടില്ല.

ഒരു ഉത്പന്നത്തിന്‍റെ നിർമാണതീയതി കവറിൽ രേഖപ്പെടുത്താതെ എന്നുവരെ ഉപയോഗിക്കാം എന്നു മാത്രം എഴുതുന്നത് ഉത്പന്നത്തിന്‍റെ പഴക്കം എത്രയെന്ന് അറിയുവാനുള്ള ഉപഭോക്താവിന്‍റെ അവകാശത്തിനു നേരേയുള്ള വെല്ലുവിളിയാണ്. ജനങ്ങൾക്കുവേണ്ടി ഭരിക്കുന്ന ഭരണാധികാരികൾ ഇനിയെങ്കിലും ഇക്കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണം.

മാമ്മച്ചൻ ജോസഫ്, കുറ്റിയാനിക്കൽ, ഭരണങ്ങാനം