ഇരിണാവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിച്ചു
ഇരിണാവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിച്ചു
Thursday, February 16, 2017 5:06 PM IST
കണ്ണപുരം(കണ്ണൂർ): ഇരിണാവിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും കത്തിച്ചു. ഇരിണാവ് പയ്യട്ടത്തെ കൊട്ടപ്പാലത്തിനു സമീപം ചീയപ്പറത്ത് കുഞ്ഞിക്കണ്ണന്‍റെ മുറ്റത്തു നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളാണ് ഇന്നലെ പുലർച്ചെ ഒന്നോടെ കത്തിച്ച നിലയിൽ കണ്ടത്.

കുഞ്ഞിക്കണ്ണന്‍റെ മക്കളായ രാജീവന്‍റെയും സജീവന്‍റെയും ഹീറോഹോണ്ട ബൈക്കുകളും അയൽവാസി രവിയുടെ സ്കൂട്ടറുമാണു കത്തിച്ചത്. രണ്ടു ബൈക്കുകൾ പൂർണമായും സ്കൂട്ടർ ഭാഗികമായും നശിച്ച നിലയിലാണ്. ശബ്ദംകേട്ട് വീട്ടുകാർ പുറത്തെത്തുമ്പോഴേക്കും കത്തിനശിച്ചിരുന്നു. തീപടർന്നു ടാർപോളിൻ പന്തലും വീടിന്‍റെ സൺഷേഡും നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞു കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

രാജീവൻ നിർമാണ തൊഴിലാളിയും സജീവൻ ബസ് കണ്ടക്ടറുമാണ്. അയൽവാസി രവി സൈക്കിൾഷോപ്പ് നടത്തി ഉപജീവനം നടത്തുന്നയാളുമാണ്. ആരും സജീവ രാഷ് ട്രീയ പ്രവർത്തകരല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തികച്ചും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് അക്രമംനടത്തി മുതലെടുപ്പിനു ശ്രമിക്കുന്നവരെ കണ്ടെത്തി യഥാർഥ വസ്തുത അന്വേഷിക്കണമെന്നു വീട് സന്ദർശിച്ച ജില്ലാ പഞ്ചായത്ത് അംഗം പി.പി. ഷാജറും സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി. ചന്ദ്രനും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.