മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം കാത്തു സർക്കാർ
മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം കാത്തു സർക്കാർ
Sunday, October 22, 2017 12:01 PM IST
തിരുവനന്തപുരം: കായൽ കൈയേറ്റം സ്ഥിരീകരിച്ചു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിനു ലഭിച്ചതോടെ മന്ത്രി തോമസ് ചാണ്ടി കടുത്ത സമ്മർദത്തിലായി. രാജി അടക്കമുള്ള നയപരമായ കാര്യങ്ങളിൽ തോമസ് ചാണ്ടിയുടെയും എൻസിപിയുടെയും തീരുമാനത്തിനായി തത്കാലം കാത്തിരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎമ്മിന്‍റെയും ആലോചന.

ഒരു സെന്‍റ് ഭൂമി കൈയേറിയതായി തെളിഞ്ഞാൽ മന്ത്രിപ്പണിയല്ല, എംഎൽഎ സ്ഥാനം പോലും ഉപേക്ഷിക്കുമെന്നു നിയമസഭയിൽ പ്രഖ്യാപിച്ച മന്ത്രി തോമസ് ചാണ്ടി തന്നെ തീരുമാനിക്കട്ടെയെന്ന നിലപാടിലാണു മുഖ്യമന്ത്രി. റിപ്പോർട്ട് ഔദ്യോഗികമായി അടുത്ത ദിവസങ്ങളിൽ മാത്രമേ പുറത്തുവരൂ. മന്ത്രിയുടെ നിലപാടിന് അനുസരിച്ചാകും തുടർതീരുമാനങ്ങൾ കൈക്കൊള്ളുക. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജനജാഗ്രതാ ജാഥ നടക്കുന്ന സമയത്തു മന്ത്രിയുടെ കൈയേറ്റം സ്ഥിരീകരിക്കുന്ന കളക്ടറുടെ അന്തിമ റിപ്പോർട്ട് പുറത്തുവന്നതോടെ മുന്നണിയും സമ്മർദത്തിലായി.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പ്രതിരോധത്തിലായ യുഡിഎഫിന് സർക്കാരിനെതിരേയുള്ള ആയുധമായി തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ടെന്ന നേട്ടവുമുണ്ട്. അഴിമതി വിരുദ്ധ മുദ്രാവാക്യമുയർത്തി അധികാരമേറ്റ ഇടതുമുന്നണി സർക്കാരിന് ഇ.പി. ജയരാജന്‍റെയും എ.കെ. ശശീന്ദ്രന്‍റെയും രാജിക്കാര്യത്തിൽ കാത്തുസൂക്ഷിച്ച പ്രതിച്ഛായ നിലനിർത്താൻ തോമസ് ചാണ്ടിയുടെയും രാജി ആവശ്യമായി വരുമെന്ന വിലയിരുത്തലുമുണ്ട്.


ഭൂമി കൈയേറ്റകാര്യത്തിൽ ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയാൽ കടുത്ത നടപടി വേണ്ടിവരുമെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞത്.

എന്നാൽ, തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാട് എക്കാലവും സ്വീകരിച്ചിട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് കാണാതെ പ്രതികരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇന്നലെയും സ്വീകരിച്ചത്. മന്ത്രി തോമസ് ചാണ്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു നേരത്തേതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്ന കാര്യത്തിൽ അദ്ദേഹമോ എൻസിപിയോ തീരുമാനം എടുത്തില്ലെങ്കിൽ ഘടകകക്ഷി മന്ത്രി ആയതിനാൽ എൽഡിഎഫിലും കൂടിയാലോചന വേണ്ടിവരും.

എൻസിപിയിൽനിന്നുള്ള രണ്ടാമത്തെ മന്ത്രിയും രാജിവച്ചൊഴിയുന്ന സാഹചര്യം പാർട്ടി നേതൃത്വത്തിന് വേഗത്തിൽ അംഗീകരിക്കാനാകില്ല. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാൻ മറ്റൊരാളില്ലെന്നതാണു കാരണം. എ.കെ. ശശീന്ദ്രനെതിരായ കേസ് അവസാനിച്ചിട്ടില്ല. രാജ്യത്തുതന്നെ എൻസിപിക്കുള്ള ഏക മന്ത്രിസ്ഥാനം കേരളത്തിലായതിനാൽ അഖിലേന്ത്യാ നേതൃത്വവും തോമസ് ചാണ്ടിയുടെ രാജിയോടു യോജിക്കുന്നില്ലെന്നാണു നേതാക്കൾ പറയുന്നത്.


കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.