ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ  ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
Thursday, April 25, 2024 1:42 AM IST
കന്പളക്കാട് (വയനാട്): രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കന്പളക്കാട് ടൗണിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഭരണഘടനയെ മാറ്റിയെഴുതുന്നതിനെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്.

രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കിയെന്നത് രാജ്യത്തിന്‍റെ ജനാധിപത്യചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. എല്ലാത്തരത്തിലും രാജ്യത്തെ ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണ്.


ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലാത്ത വിധത്തിലാണ് മോദി പെരുമാറുന്നത്. ബിജെപിയുമായുള്ള ധാരണയിലാണ് കേരളത്തിലെ സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന. അവർ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെ മാത്രമാണ്.

ബിജെപി നേതാക്കളുടെ കാറുകളിൽനിന്നു കോടികൾ പിടിച്ചെടുത്തപ്പോൾ കേരള സർക്കാർ നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പേരിൽ പല അഴിമതിക്കേസുകൾ പുറത്തുവന്നിട്ടും മോദിയുടെ സർക്കാർ അദ്ദേഹത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.