ഒരു കർഷകനെപ്പോലും കുടിയിറക്കില്ലെന്നു റവന്യു മന്ത്രി
ഒരു കർഷകനെപ്പോലും കുടിയിറക്കില്ലെന്നു റവന്യു മന്ത്രി
Tuesday, December 12, 2017 2:52 PM IST
മൂന്നാർ: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് ഒരു കർഷകനെപ്പോലും കുടിയിറക്കില്ലെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. കുറിഞ്ഞി ഉദ്യാനപരിധിയിൽ കഴിയുന്നവർക്കും ഇതു ബാധകമാണ്. തുടർനടപടികൾ വേഗത്തിൽ സ്വീകരിച്ച് ഒരുവർഷത്തിനകം അതിർത്തി പുനർനിർണയിച്ച് വിജ്ഞാപനമിറക്കുമെന്നും മൂന്നാറിൽ മന്ത്രിസഭാ ഉപസമിതിയും ജനപ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പ്രധാനപ്പെട്ട ഘട്ടമാണിതെന്നും അതിർത്തി പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി കെ. രാജുവും ഉറപ്പു നൽകി. നവംബർ 23-നു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നു നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി എം.എം. മണി അറിയിച്ചു.

ക്രിയാത്മകവും ഫലവത്തുമായ തീരുമാനങ്ങൾ ഉണ്ടാകുന്നതിന് ഉദ്യോഗസ്ഥർ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നു റവന്യുമന്ത്രി ചർച്ചയിൽ അഭിപ്രായപ്പെട്ടു. ജനങ്ങളും ഉദ്യോഗസ്ഥരും അകൽച്ച കാണിച്ചാൽ നടപടിക്ക് കാലതാമസം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ വകുപ്പുകളുടെ കണക്കുകളിൽ 1000 ഏക്കറിന്‍റെ അന്തരമാണുള്ളതെന്നും ഇതുതന്നെ കുറിഞ്ഞി ഉദ്യാനത്തെക്കുറിച്ചുള്ള അവ്യക്തതയാണ് വെളിപ്പെടുത്തുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വട്ടവട മേഖലയിൽ മരം മുറിക്കുന്നതിനു നിലനിൽക്കുന്ന നിരോധനം ഒഴിവാക്കണം. അതുവഴിയുണ്ടാകുന്ന വൻ സാന്പത്തിക ബാധ്യത ഇല്ലാതാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഭൂരിപക്ഷം ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

മന്ത്രിമാരെക്കൂടാതെ ജോയ്സ് ജോർജ് എംപി, എംഎൽഎമാരായ എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, റവന്യു, വനം, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചർച്ചയിൽപങ്കെടുത്തു.

വട്ടവട, കോവിലൂർ, കൊട്ടക്കന്പൂർ എന്നിവിടങ്ങളിലെ ജനപ്രതിനിധികളാണു ചർച്ചയിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.