തീകൊളുത്തി കൊന്ന കേസിൽ പ്രതി പിടിയില്‍
തീകൊളുത്തി കൊന്ന കേസിൽ പ്രതി പിടിയില്‍
Monday, July 16, 2018 2:42 AM IST
താമരശേരി: കൈതപ്പൊയിലിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ പി.ടി. കുരുവിള (സാജു-53)യെ പട്ടാപ്പകല്‍ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.

ആലപ്പുഴ വള്ളിക്കുന്നം കടുവിനാല്‍ സുമേഷ് ഭവനത്തിൽ സുമേഷ്കുമാർ (40) ആണ് താമരശേരി പോലീസിന്‍റെ പിടിയിലാത്. പ്ലംന്പിംഗ്് കോൺട്രാക്ടറായ പ്രതി ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടാണ് സ്ഥാപനത്തിലെത്തിയത്. എന്നാല്‍, ആവശ്യപ്പെട്ട പണത്തിനനുസരിച്ച് ഈടുനല്‍കാനുള്ള സ്വർണമോ മറ്റ് രേഖകളോ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. ഈടൊന്നുമില്ലാതെതന്നെ രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

പണം കൊടുക്കുമെന്നോ ഇല്ലെന്നോ കുരുവിള ഇയാളോടു പറഞ്ഞിരുന്നില്ല. പണം ആവശ്യപ്പെട്ട് ഇതിനു മുമ്പും നിരവധി തവണ ഇയാൾ കുരുവിളയെ സമീപിച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് അവസാന ശ്രമമെന്ന നിലയില്‍ വെള്ളിയാഴ്ച എത്തിയത്. രണ്ടു കുപ്പി പെട്രോൾ കൈയിൽ കരുതിയിരുന്ന പ്രതി ഏറെ നേരം സ്ഥാപനത്തില്‍ ചെലവഴിച്ചു. പണം കിട്ടില്ലെന്ന് മനസിലായതോടെ കുരുവിളയുടെ മുഖത്ത് മുളകുപൊടി വിതറി. തുടർന്ന് ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്ത് തീപടർന്നതിനെത്തുടർന്ന് കുരുവിള ബഹളമുണ്ടാക്കിയപ്പോൾ നാട്ടുകാർ ഓടിക്കൂടി. സ്ഥാപനത്തിന്‍റെ മുറ്റത്തേക്ക് ചാടിയ കുരുവിളയുടെ ദേഹത്തെ തീ നാട്ടുകാർ കെടുത്തുന്നതിനിടെ പ്രതി സ്ഥലത്തുനിന്നു മുങ്ങി.

റൂറല്‍ എസ്പി ജി. ജയദേവിന്‍റെ മേല്‍നോട്ടത്തില്‍ താമരശേരി പോലീസും ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരൂരിൽ നിന്ന് പിടികൂടുകയായിരുന്നു. തിരൂര്‍ തലക്കടത്തൂരിലെ സ്വകാര്യ ലോഡ്ജിന്‍റെ കോണിപ്പടിയുടെ അടിയില്‍ ഉറങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനം വിടാനുള്ള പദ്ധതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുരുവിളയുടെ സഹോദരി നല്‍കിയ വീഡിയോ ക്ലിപ്പിലുടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് പ്രതിയെ പിടിക്കുന്നതില്‍ പോലീസിന് സഹായമായത്. എന്നാല്‍, പ്രതി ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതും സിം കാര്‍ഡുകള്‍ പലതവണ മാറ്റിയതും അന്വേഷണ സംഘത്തിന് തടസമായിരുന്നു.

സംഭവദിവസം വൈകുന്നേരം പ്രതി കോഴിക്കോട് ബീച്ചിനടുത്ത് നേരത്തെ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി രാവിലെ വരെ തങ്ങി. അവിടെ നിന്ന് ബൈക്കില്‍ തിരൂരിലേക്കു പോയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തിയത്. തലക്കടത്തൂരിനു സമീപമുള്ള വാടക മുറിക്ക് പരിസരത്ത് ഇയാള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയും തുടര്‍ന്ന് പ്രതിയെ ഇതേ ലോഡ്ജിന്‍റെ കോണിപ്പടിക്കടിയില്‍ കണ്ടെത്തുകയുമായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.

ഉച്ചയോടെ പ്രതിയെ കൈതപ്പൊയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്പി ജി. ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎസ്പി പി.സി. സജീവന്‍, സിഐ ടി.എ. അഗസ്റ്റിന്‍ എിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.