ബിജെപി പ്രവർത്തകന്‍റെ കൊലപാതകം: ആറു പേർ കസ്റ്റഡിയിൽ
ബിജെപി പ്രവർത്തകന്‍റെ കൊലപാതകം:       ആറു പേർ കസ്റ്റഡിയിൽ
Thursday, January 19, 2017 4:35 PM IST
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂരിലെ മുല്ലപ്രം സോമന്‍റവിട സന്തോഷ് കുമാർ (52) കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ധർമടം അണ്ടലൂർ മേഖലയിൽ നടത്തിയ റെയ്ഡിൽ ആറുപേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾ ഉൾപ്പെടെയുള്ളവർ വലയിലായതായി പോലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞദിവസം ബ്രണ്ണൻ കോളജിൽ വിനോദയാത്ര കഴിഞ്ഞെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന്‍റെ പ്രതികാരമാണു സന്തോഷ്കുമാറിന്‍റെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി 11.40ഓടെയാണ് സന്തോഷ്കുമാറിനെ വീടിനു സമീപം വെട്ടേറ്റു ചോരവാർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി കണ്ണൂർ ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. സന്തോഷ്കുമാറിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്ുമോർട്ടത്തിനുശേഷം വിലാപയാത്രയായി എത്തിച്ച് അണ്ടലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തളിപ്പറമ്പ്, കണ്ണൂർ പഴയസ്റ്റാൻഡ് , ധർമടം, ചിറക്കുനി എന്നിവിടങ്ങളിൽ മൃത ദേ­ഹം പൊതുദർശനത്തിനുവച്ച ശേഷമാണ് സംസ്കാരം നടത്തിയത്. ജില്ലാ പോലീസ് ചീഫ് കെ.പി. ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വിലാപയാത്രയ്ക്കും സംസ്കാരചടങ്ങിനും കനത്ത സുരക്ഷയൊരുക്കിയിരുന്നു.
ബേബിയാണു സന്തോഷ്കുമാറിന്‍റെ ഭാര്യ. മക്കൾ: വിസ്മയ, സാരംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.