യുവാവിന്റെ മരണം: യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റില്‍
Monday, November 19, 2012 11:40 PM IST
അടിമാലി: ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്തു മരിച്ചനിലയില്‍ കണ്ട യുവാവിന്റെ മരണം മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ഹാര്‍ട്ട് അറ്റാക്ക് മൂലമാണെന്നാണു പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂലമറ്റം കോലാടിയില്‍ ശ്രീധരന്റെ മകന്‍ രാജീവാണ് (37) മരിച്ചത്.

ഈ കേസിലെ പ്രതികളായ ഞണ്ടാലക്കുടി (പടിക്കപ്പ്) പുളിന്താനത്ത് വര്‍ഗീസ് മകള്‍ മോളി (അച്ചാമ്മ - 40), ഞണ്ടാലക്കുടി പള്ളിത്താഴത്ത് സെബാസ്റ്യന്‍ മകന്‍ ബാബു, ഞണ്ടാലക്കുടി ചൂരക്കുഴിയില്‍ രാജന്‍ മകന്‍ ദിനൂപ് എന്നിവരെ അടിമാലി പോലീസ ്സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ഇ.കുര്യന്‍ അറസ്റു ചെയ്തു.


16-നു രാത്രി പത്തോടെയാണു പുളിന്താനത്തു മോളിയുടെ വീട്ടുമുറ്റത്ത് രാജീവിന്റെ മൃതദേഹം കണ്ടത്. നാലുവര്‍ഷക്കാലമായി മോളിയും രാജീവും ഒന്നിച്ചു കഴിഞ്ഞുവരികയായിരുന്നു. അമിതമായി മദ്യപിക്കുന്ന ആളാണ് രാജീവെന്ന് പറയുന്നു. സംഭവദിവസവും മദ്യപിച്ചെത്തി വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.