മദ്യനയം: സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും
Tuesday, September 16, 2014 11:48 PM IST
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ബാര്‍ പൂട്ടലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിലുള്ള എഴുപതോളം കേസുകള്‍ ഒറ്റ ബെഞ്ചിലേക്കു മാറ്റണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

നേരത്തേ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളുമായി ബന്ധപ്പെട്ട കേസ് ഡിവിഷന്‍ ബെഞ്ച് 18 നാണു പരിഗണിക്കുന്നത്. ഈ കേസില്‍ വാദം കേള്‍ക്കുന്നത് 22 മുതലാണ്. സുപ്രീംകോടതിയില്‍ കേരളത്തിനുവേണ്ടി വാദിച്ച കപില്‍ സിബലിനെ ഹൈക്കോടതിയില്‍ വാദിക്കുന്നതിനായി കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ഗൌരവമായി ചിന്തിക്കുന്നുണ്ട്. ബാറുടമകള്‍ക്കുവേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലെ അഭിഭാഷകനെ തന്നെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.


സര്‍ക്കാരിന്റെ നയമനുസരിച്ചാണ് ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന നിലപാടായിരിക്കും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുക. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു സംസ്ഥാനത്തെ കൊണ്ടുപോകുക എന്ന നയത്തിനനുസൃതമായാണ് ഈ തീരുമാനമെന്ന വാദവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.