ഓഗസ്റില്‍ റബര്‍ കയറ്റുമതി പൂജ്യം; ഇറക്കുമതി 42,499 ടണ്‍
ഓഗസ്റില്‍ റബര്‍ കയറ്റുമതി പൂജ്യം; ഇറക്കുമതി 42,499 ടണ്‍
Wednesday, September 17, 2014 12:32 AM IST
കോട്ടയം: കഴിഞ്ഞ മാസം ഒരു ഗ്രാം റബറിന്റെ പോലും കയറ്റുമതി നടന്നില്ല. റബറിന്റെ വാണിജ്യ ചരിത്രത്തില്‍ ആദ്യമാണു കയറ്റുമതിയില്ലാത്ത മാസം കടന്നുപോയതെന്നു റബര്‍ ബോര്‍ഡ് സ്റാറ്റിസ്റിക്സ് വിഭാഗം പറയുന്നു. ഓഗസ്റില്‍ 42,499 ടണ്‍ റബറിന്റെ ഇറക്കുമതി വ്യവസായികള്‍ നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ രണ്ടു വാരം പിന്നിടുമ്പോഴും ഒരു കിലോ റബര്‍ പോലും കയറ്റുമതി ചെയ്തിട്ടില്ലെന്നാണു സൂചന. ഓഗസ്റില്‍ ആഭ്യന്തര ഉത്പാദനം 51,000 ടണ്ണും ഉപഭോഗം 85,000 ടണ്ണുമായിരുന്നു.

ജൂണില്‍ ഇറക്കുമതി 32,950 ടണ്ണും കയറ്റുമതി 60 ടണ്ണും ജൂലൈയില്‍ ഇറക്കുമതി 43,104 ടണ്ണും കയറ്റുമതി 36 ടണ്ണുമായിരുന്നു. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കേ ഇറക്കുമതിയാണു വ്യവസായികള്‍ക്കു ലാഭം. നിലവില്‍ ഒരു കിലോ ഷീറ്റ് റബര്‍ ഇറക്കുമതി ചെയ്താല്‍ ചുങ്കം അടച്ചശേഷം 10 രൂപയുടെ ലാഭമുള്ളതിനാല്‍ ആഭ്യന്തരവിപണിയില്‍നിന്നു റബര്‍ വാങ്ങാന്‍ വ്യവസായികള്‍ താത്പര്യപ്പെടുന്നില്ല. ഗ്രാമീണമേഖലയില്‍ റബര്‍ വ്യാപാരം രണ്ടാഴ്ചയായി ഭാഗികമായി നിലച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.