42 ലക്ഷത്തിന്റെ ഹാന്‍സ്ശേഖരം പിടികൂടി; മൂന്നു പേര്‍ അറസ്റില്‍
Saturday, November 29, 2014 12:06 AM IST
ആലുവ: പച്ചക്കറിയെന്ന വ്യാജേന മിനിലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 42 ലക്ഷത്തിലധികം രൂപയുടെ വന്‍ ഹാന്‍സ്ശേഖരം പോലീസ് പിടികൂടി. മൂന്നു പേരെ അറസ്റ്ചെയ്തു. കാറും മിനിലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശേരി വല്ലാപ്പുഴ മേലേതില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (37), മൂവാറ്റുപുഴ പെരുമറ്റം പുതുപ്പാടി പാറക്കക്കുടിയില്‍ മനാഫ് (30), ഇയാളുടെ അയല്‍വാസിയായ മാളിക്കത്താഴത്ത് സുബിന്‍ (24) എന്നിവരാണു പിടിയിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ആലുവ - പെരുമ്പാവൂര്‍ ദേശസാത്കൃത റൂട്ടില്‍ കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുനിന്നാണ് പ്രതികളെയും വാഹന ങ്ങളും പിടികൂടിയത്.

മുഹമ്മദ് ഷെമീര്‍ വാടകയ്ക്കെടുത്ത മിനി ലോറിയിലാണു കോയമ്പത്തൂരില്‍നിന്നു ഹാന്‍സ് കടത്തിക്കൊണ്ടുവന്നത്. 43 വലിയ ചാക്കുകളിലാണു ഹാന്‍സ് നിറച്ചിരുന്നത്. ഓരോ ചണചാക്കിലും രണ്ടുവീതം പ്ളാസ്റിക് ചാക്കുകളാണ് ഉണ്ടായിരുന്നത്. ഓരോ പ്ളാസ്റിക് ചാക്കിലും 50 കവറും അതില്‍ 30 ചെറിയ പായ്ക്കറ്റുകളും ഉണ്ടായിരുന്നു. ചണചാക്കുകള്‍ക്കു മുകളില്‍ പഴകിയ പച്ചക്കറി ചാക്കുകളില്‍ നിറച്ചു നിരത്തിയിരുന്നു. പരിശോധനയില്‍ പച്ചക്കറിയാണെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. ലോഡ് ടാര്‍പോളിന്‍ കൊണ്ടു മൂടിയിരുന്നു.


കുട്ടമശേരി സ്കൂളിനു സമീപം ലോറി നിര്‍ത്തി മനാഫും സുബിനും വന്ന കാറിലേക്കു ഹാന്‍സ് പായ്ക്കറ്റ് പകര്‍ത്തി കയറ്റുമ്പോഴാണു പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍, പാലാ, കോട്ടയം എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികള്‍ക്കു വില്പന നടത്തുന്നതിനാണ് ഇതു കൊണ്ടുവന്നത്. ഒരു വര്‍ഷത്തോളമായി കച്ചവടം നടത്തുന്നുണ്െടന്നു ഷെമീര്‍ പോലീസിനോടു പറഞ്ഞു.പിടിയിലാകുന്നത് ആദ്യമാണ്. മൂവാറ്റുപുഴയിലെ മൊത്ത വ്യാപാരിയായ മനാഫിനെതിരേ ഇതിനു മുമ്പ് മൂവാറ്റുപുഴ സ്റേഷനില്‍ സമാനമായ കേസുണ്ടായിട്ടുണ്ട്.

ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ സിപിഒമാരായ പി.എം. സലിം, ഫ്രാന്‍സിസ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണു ഹാന്‍സ് പിടികൂടിയത്. പ്രതികളെ ഇന്നലെ ആലുവ കോടതിയില്‍ ഹാജരാക്കി. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്െടങ്കിലും വില്പനയ്ക്കു കുറവൊന്നുമില്ല. നിരോധനം വന്നതോടെ മൂന്നു രൂപയ്ക്കു വിറ്റിരുന്ന ചെറിയ പായ്ക്കറ്റ് 30 രൂപ വരെ ഈടാക്കിയാണ് വില്പന നടത്തുന്നത്. പിടിച്ചെടുത്ത ഹാന്‍സ് ഉത്പന്നങ്ങള്‍ക്ക് 42 ലക്ഷത്തോളം രൂപ വില വരുമെന്ന് എസ്ഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.