സോളാര്‍ കേസ് സാക്ഷികളില്‍ മുഖ്യമന്ത്രിയും
സോളാര്‍ കേസ് സാക്ഷികളില്‍ മുഖ്യമന്ത്രിയും
Thursday, December 18, 2014 12:21 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷനു മുമ്പാകെ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ 127 പേരടങ്ങുന്ന സാക്ഷിപ്പട്ടിക സമര്‍പ്പിച്ചു. കമ്മീഷന്റെ അഭിഭാഷകനും കേസിലെ മറ്റ് ആറു കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട 48 പേരുടെ വിവരങ്ങള്‍ കമ്മീഷന്‍ പുറത്തുവിട്ടു. ഇവരില്‍നിന്നു ചുരുക്കപ്പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനത്തിനു കൊച്ചിയിലെ കമ്മീഷന്‍ ആസ്ഥാനത്തു തുടക്കമായി. ഇതില്‍ ഉള്‍പ്പെടുന്നവരെയായിരിക്കും കമ്മീഷന്‍ വിളിച്ചുവരുത്തി വിസ്തരിക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍, കെ.സി. ജോസഫ്, പി.ജെ. ജോസഫ്, കെ.പി. മോഹനന്‍, കെ. ബാബു, എംപിമാരായ എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ എ.പി. അബ്ദുള്ളക്കുട്ടി, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്, കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള, എറണാകുളം അഡീഷണല്‍ സിജെഎം എം.വി. രാജു, ആരോപണമുന്നയിച്ച ചീഫ് വിപ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ രാജു ഏബ്രഹാം, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, പി. ശ്രീരാമകൃഷ്ണന്‍, മാത്യു ടി. തോമസ്, ടി.എം. തോമസ് ഐസക്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍, സരിത എസ്. നായര്‍, ശാലു മേനോന്‍, സരിതയുടെ മാതാവ്, സരിതയും ബിജുവും ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ജയിലുകളിലെ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന ജിക്കുമോന്‍, ടെനി ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലിം രാജ്, വ്യവസായി തോമസ് കുരുവിള, കേസ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, നിയമസഭയ്ക്കകത്തും പുറത്തും ആരോപണം ഉന്നയിച്ച എംഎല്‍എമാര്‍, സോളാര്‍ കേസ് പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിതാ നായര്‍ എന്നിവരുമായി ടെലിഫോണില്‍ ബന്ധം പുലര്‍ത്തിയ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ സാക്ഷിപ്പട്ടികയിലുണ്ട്.


ഇവരില്‍ ആരെയൊക്കെ വിസ്തരിക്കണമെന്നു ജുഡീഷല്‍ കമ്മീഷന്‍ ജസ്റീസ് ശിവരാജന്‍ തീരുമാനിക്കും. പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത് എന്തുകൊണ്െടന്നു വിശദീകരിക്കാന്‍ കമ്മീഷന്‍ അഭിഭാഷകരോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണം 20നു സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.