ഗണേഷ്കുമാറിനു കാവിബന്ധമെന്നു കോണ്‍ഗ്രസ് മുഖപത്രം
ഗണേഷ്കുമാറിനു കാവിബന്ധമെന്നു കോണ്‍ഗ്രസ് മുഖപത്രം
Saturday, December 20, 2014 12:57 AM IST
തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന്റെ വാക്കുകള്‍ക്കു കാവിയുടെ നിറവും മണവുമെന്നു പറഞ്ഞ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. എന്നാല്‍, പാര്‍ട്ടി പത്രത്തിലെ അഭിപ്രായങ്ങളുമായി കോണ്‍ഗ്രസിനു ബന്ധമില്ലെന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ വ്യക്തമാക്കി.

താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നു പറഞ്ഞു ഗണേഷ്കുമാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പേരിലാണു കോണ്‍ഗ്രസ് മുഖപത്രം അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.

യുഡിഎഫില്‍നിന്നു പിണങ്ങിപ്പോയാല്‍ എല്‍ഡിഎഫ് ഏറ്റെടുക്കുമെന്ന് ഉറപ്പില്ലാതായപ്പോഴാണു സംഘപരിവാറില്‍ അദ്ദേഹം ആകൃഷ്ടനായതെന്നു പത്രം കുറ്റപ്പെടുത്തുന്നു. ബിജെപിയില്‍ അംഗത്വവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തു താമര ടിക്കറ്റും ഉറപ്പിച്ചായിരുന്നു ഗണേഷ്കുമാര്‍ പത്രസമ്മേളനവും അഴിമതിക്കെതിരേയുള്ള പോരാട്ട പ്രഖ്യാപനവും നടത്തിയതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.


നിയമസഭാസമ്മേളന കാലയളവില്‍ മുന്നണി എംഎല്‍എമാരുടെ യോഗങ്ങളില്‍നിന്നു ഗണേഷ്കുമാറിനെ മാറ്റിനിര്‍ത്താനാണു മുന്നണി യോഗം തീരുമാനിച്ചത്. മുമ്പു സര്‍ക്കാരിനെതിരേ പി.സി. ജോര്‍ജ് വിമര്‍ശനമുന്നയിച്ചപ്പോഴും അദ്ദേഹത്തിനെതിരേ നടപടിയെടുക്കണണെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പ്രധാനമന്ത്രി മോദിയെ കാണാന്‍ ഗണേഷ്കുമാറിന് എല്ലാ അവകാശവുമുണ്െടന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.