ഡിഎല്‍എഫ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവിനു സ്റേ
Sunday, December 21, 2014 11:54 PM IST
കൊച്ചി: എറണാകുളം ചെലവന്നൂര്‍ കായലോരത്തെ ഡിഎല്‍എഫിന്റെ പാര്‍പ്പിട സമുച്ചയം ഭാഗികമായി പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് മൂന്നു മാസത്തേക്കു സ്റേ ചെയ്തു. അതേസമയം, ഇവിടെ തുടര്‍നിര്‍മാണം തടയാന്‍ കൊച്ചി കോര്‍പറേഷന്‍ നടപടിയെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം പാലിക്കണമെന്നു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കായല്‍ കൈയേറിയും പൊക്കാളിപ്പാടം നികത്തിയും തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ചാണു ഡിഎല്‍എഫ് അഞ്ച് ഏക്കറില്‍ കായലിന് അഭിമുഖമായി റിവര്‍സൈഡ് അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മിച്ചതെന്ന് ആരോപിച്ച് എറണാകുളം സ്വദേശി എ.വി. ആന്റണി സമര്‍പ്പിച്ച ഹര്‍ജിയിലാണു നിയമവിരുദ്ധ നിര്‍മിതി പൊളിച്ചുമാറ്റാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ ഡിഎല്‍എഫ് സമര്‍പ്പിച്ച അപ്പീലിലാണു ഡിവിഷന്‍ ബെഞ്ച് സ്റേ അനുവദിച്ചത്.


പദ്ധതിക്കു കേരള കോസ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി അഥോറിറ്റിയുടെ മൂന്നംഗ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണു സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയതെന്നും എന്നാല്‍, ആ വിദഗ്ധ സമിതിയുടെ നിയമനം തന്നെ നിയമവിരുദ്ധമാണെന്നും ഡിഎല്‍എഫ് അപ്പീലില്‍ ബോധിപ്പിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണു റിവര്‍സൈഡ് സമുച്ചയം നിര്‍മിച്ചതെന്നും കൊച്ചി കോര്‍പറേഷനില്‍നിന്നും ബന്ധപ്പെട്ട മറ്റ് അഥോറിറ്റികളില്‍നിന്നും ആവശ്യമായ അനുമതി നേടിയിരുന്നുവെന്നും അപ്പീലില്‍ പറയുന്നു. അപ്പീലിലെ പ്രാഥമിക വാദത്തിന്റെ അടിസ്ഥാനത്തിലാണു ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ക്രിസ്മസ് അവധിക്കു ശേഷം കോടതി വീണ്ടും അപ്പീല്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.