രാജഗിരി വിദ്യാര്‍ഥികള്‍ക്കു രാജ്യാന്തര അംഗീകാരം
Sunday, December 21, 2014 11:59 PM IST
കൊച്ചി: 47-ാമത് ഐഇഇഇ, എസിഎം മൈക്രോ ആര്‍ക്കിടെക്ച്ചര്‍ സിംബോസിയത്തോടനുബന്ധിച്ച് ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടന്ന എസിഎം നെറ്റ്വര്‍ക്ക് ഓണ്‍ ചിപ്പ് വര്‍ക്ക്ഷോപ്പില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായിരുന്ന ബിവിന്‍ എം. ജേക്കബും ഹാഷിം പി. കമാലും തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ നിന്ന് അയച്ച 35-ഓളം പ്രബന്ധങ്ങളില്‍നിന്ന് ഒന്‍പതു പ്രബന്ധങ്ങളാണു കേംബ്രിഡ്ജിലെ വര്‍ക്ക്ഷോപ്പില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയില്‍നിന്നുള്ള ഏക പ്രബന്ധമാണു രാജഗിരി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നത്. ബിവിലിന്റെയും ഹാഷിമിന്റെയും ബിടെക് പ്രോജക്ടിനോടനുബന്ധിച്ചു നടത്തിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമാണു പ്രബന്ധത്തിലുള്ളത്.


കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റന്റ് പ്രഫസര്‍ ഡോ.ജോണ്‍ ജോസഫിന്റെ മേല്‍നോട്ടത്തിലാണു പ്രബന്ധം തയാറാക്കിയത്. 2014 ജൂണില്‍ ഇവിടെനിന്നു പഠനം പൂര്‍ത്തിയാക്കിയ ബിവിലും ഹാഷിമും ഇപ്പോള്‍ ചെന്നൈയിലെ കോഗ്നിസെന്റില്‍ ജോലി ചെയ്യുകയാണ്. കോട്ടയം ഗാന്ധിനഗര്‍ കരോട്ട്മാലിയില്‍ ജേക്കബിന്റെയും വില്‍സിയുടെയും മകനാണു ബിവില്‍. മൂവാറ്റുപഴ മുടവൂര്‍ പുത്തന്‍പുരയില്‍ കമാലിന്റെയും സൌജയുടെയും മൂത്ത മകനാണു ഹാഷിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.