കൈക്കൂലി വാങ്ങുന്നതിനിടെ കരിപ്പൂരില്‍ രണ്ടു കസ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റില്‍
Saturday, December 27, 2014 1:07 AM IST
സ്വന്തം ലേഖകന്‍

കരിപ്പൂര്‍: വിദേശത്തുനിന്നെത്തിയ യാത്രക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടു കസ്റംസ് ഉദ്യോഗസ്ഥരെ സിബിഐ സംഘം അറസ്റ് ചെയ്തു.

കസ്റംസ് ഹാളില്‍നിന്ന് 1,25,000 രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളും വിദേശ മദ്യക്കുപ്പികളും സിബിഐ കണ്െടടുത്തു. കസ്റംസ് ഇന്‍സ്പെക്ടര്‍ ശത്രുഘ്നന്‍ കുമാര്‍, കസ്റംസ് ഹവില്‍ദാര്‍ സുരേഷ് എന്നിവരെയാണു കൈയോടെ പിടികുടിയത്.

എറണാകുളത്തുനിന്നെത്തിയ സിബിഐ സംഘം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ വൈകുന്നേരം ആറു വരെ കരിപ്പൂര്‍ എയര്‍കസ്റംസ് ഓഫീസില്‍ പരിശോധന നടത്തി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനു പുറമെ ചില കസ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികളെക്കുറിച്ചും അന്വേഷിക്കാനാണു സംഘമെത്തിയിരുന്നത്.

കൌണ്ടര്‍ ജോലിയില്‍ ഉണ്ടായിരുന്ന കസ്റംസ് ഇന്‍സ്പെക്ടറായ ശത്രുഘ്നന്‍ കുമാര്‍, ഷാര്‍ജയില്‍നിന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തലശേരി സ്വദേശിയായ യാത്രക്കാരനില്‍നിന്നു 150 ദിര്‍ഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐയുടെ പിടിയിലായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹവില്‍ദാര്‍ സുരേഷിന്റെ കാബിനില്‍നിന്നു 1,25,000 രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളും വിദേശ മദ്യക്കുപ്പികളും കണ്െടത്തി. തുടര്‍ന്നാണു ഹവില്‍ദാര്‍ സുരേഷിനെ പിടികൂടിയത്.


യാത്രക്കാരനില്‍നിന്നു വാങ്ങുന്ന കൈക്കൂലിപ്പണം മറ്റു കസ്റംസ് ഉദ്യോഗസ്ഥര്‍ക്കു വീതിച്ചു നല്‍കാനാണു സുരേഷ് ശ്രമിച്ചിരുന്നത്.

അറസ്റിലായ ശത്രുഘ്നന്‍ നേരത്തെ തന്നെ കസ്റംസിന്റെ നടപടികള്‍ക്കു വിധേയനായിട്ടുണ്ട്. മൂന്നു മാസം മുമ്പ് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ഭരണ നിര്‍വഹണ വിഭാഗത്തിലേക്കു സ്ഥലംമാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.