സിപിഐ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ല: പന്ന്യന്‍ രവീന്ദ്രന്‍
സിപിഐ സമ്മേളനത്തില്‍  വിഎസ് പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ല: പന്ന്യന്‍ രവീന്ദ്രന്‍
Friday, February 27, 2015 12:16 AM IST
കോട്ടയം: വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വിഎസ് ഇപ്പോഴും കമ്മ്യൂണിസ്റ് നേതാവാണെന്നും എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം ഒപ്പമുണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.

മറ്റു പാര്‍ട്ടികളെ പോലയല്ല, വിഭാഗീയത ഒട്ടും തൊട്ടു തീണ്ടാത്ത പാര്‍ട്ടിയാണു സിപിഐ. സിപിഐക്ക് സിപിഎമ്മിനെ കുറ്റപ്പെടുത്തി ആളാകേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് വ്യക്തിത്വം ഉണ്െടന്നും ജനങ്ങള്‍ക്കിടിയില്‍ സിപിഐക്കു മതിപ്പും ഉണ്െടന്നും പന്ന്യന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ സമരങ്ങളില്‍ പിശകു പറ്റിയെന്നു വീണ്ടും പന്ന്യന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങള്‍ എല്ലാം തന്നെ വിജയമായിരുന്നില്ല. സോളാര്‍ സമരങ്ങളില്‍ ശ്രദ്ധനേടാന്‍ കഴിയാതെ പോയതും വിമര്‍ശനത്തിനു ഇടയാക്കി. ജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തില്‍ ഒറ്റക്കു സമരത്തിനു ഇറങ്ങേണ്ട സാഹചര്യം സിപിഐയ്ക്കുണ്ടായി. സമരങ്ങളില്‍ കാലാതാമസം നേരിട്ടതും ജനങ്ങള്‍ക്കിടിയില്‍ സംശയത്തിനിടയാക്കി. സിപിഐയും സിപിഎമ്മും തമ്മിലുണ്ടായ ആശയപരമായ അഭിപ്രായങ്ങള്‍ പൊതുജനമധ്യത്തില്‍ പറയേണ്ടതു തന്നെയാണ്. പ്രത്യേയശാസ്ത്ര പരമായും രാഷ്ട്രീയമായും താത്വികമായും ഉള്ള ചര്‍ച്ചകള്‍ ആ സമയത്ത് നടത്തേണ്ടിയിരുന്നെന്നും പന്ന്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.