ജോണി നെല്ലൂരിന്റെ ആരോപണം അടിസ്ഥാനരഹിതം: സപ്ളൈകോ
ജോണി നെല്ലൂരിന്റെ ആരോപണം അടിസ്ഥാനരഹിതം:  സപ്ളൈകോ
Friday, February 27, 2015 12:09 AM IST
കൊച്ചി: സപ്ളൈകോയില്‍ ക്രമക്കേടെന്ന കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സപ്ളൈകോ പത്രക്കുറിപ്പില്‍ അറിയിച്ചു. ക്രമക്കേട് നട ത്തുന്നവരെ സപ്ളൈകോ യാതൊരു വിധത്തിലും സംരക്ഷിക്കുകയില്ല. ക്രമക്കേടുകള്‍ നടത്തിയ ഉദ്യോഗ സ്ഥര്‍ക്കെതിരേ സപ്ളൈകോ മാനേജിംഗ് ഡയറക്ടര്‍ കര്‍ശന നടപടിയെ ടുത്തിട്ടുണ്ട്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നു ശ്രീകാര്യം, പോത്ത ന്‍കോട് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെ യ്തു.

വര്‍ക്കല, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സാമ്പത്തി ക ക്രമക്കേടു നടന്നുവെന്ന് ശ്രദ്ധ യില്‍പ്പെട്ട ഉടനെ ആരോപണവിധേയരായവരെ സസ്പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരേ പോലീസ് കേസ് എടുക്കുകയും ചെയ്തു. സപ്ളൈകോയിലെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണവും മറ്റ് അച്ചടക്ക നടപടികളും ഇവര്‍ക്കെതിരേ തുടരുകയാണ്. ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ക്കെതിരേ സമീ പകാലത്ത് ശക്തമായ നടപടികള്‍ സപ്ളൈകോ എടുത്തിരുന്നു. ഇതേ ത്തുടര്‍ന്നാണു സപ്ളൈകോയ്ക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി തത്പരകക്ഷികള്‍ മുന്നോട്ടുവന്നിട്ടുള്ളത്. സപ്ളൈകോ സംഭരിച്ച നെല്ല് മില്ലുകള്‍ക്കു നല്‍കുകയും അവര്‍ തിരിച്ചുതരുന്ന അരിയുടെ ഗുണനിലവാരം കര്‍ശന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിരന്തര റെയ്ഡുകളും ഗുണനിലവാര പരിശോധനയും ക്യത്യമായി നടത്തുന്നു. പരാതികള്‍ ലഭിക്കുന്ന ഉടനെ പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന സംവിധാനം സപ്ളൈകോയിലുണ്ട്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗവുമുണ്െടന്ന് സപ്ളൈകോ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.


പൊതുവിതരണവുമായി ബന്ധപ്പെട്ട് മന്ത്രിക്കു ലഭിക്കുന്ന എല്ലാ പരാതികളും അന്വേഷിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്െടന്ന് സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസ് അറിയിച്ചു. പരാതികളില്‍ കഴമ്പുണ്െടന്ന് ബോധ്യപ്പെട്ടാല്‍ കുറ്റാരോപിതര്‍ക്കെതിരേ സസ്പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികളാണ് ഭക്ഷ്യ വകുപ്പിലും സ്വീകരിക്കുന്നത്. സപ്ളൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ക്രമക്കേടു നടത്തിയ ഏതാനും ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി വയനാട്, പൂതാടി പഞ്ചായത്തിലെ മാവേലി സ്റ്റോറില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്െടത്തിയതിനെ തുടര്‍ന്ന് മാനേജരെ മന്ത്രി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനു കമ്മീഷന്‍ വാങ്ങിയതിനും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനും സാമ്പത്തിക തിരിമറി നടത്തിയതിനുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിവിധ തലത്തില്‍ വകുപ്പുതല നടപടികള്‍ എടുത്തിട്ടുള്ളത്. ഏതാനും ചിലരുടെ ക്രമക്കേടുകളുടെ പേരില്‍ സപ്ളൈകോയെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.