കൊക്കെയ്ന്‍ കേസ്: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Saturday, February 28, 2015 12:15 AM IST
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ ആദ്യ മൂന്നു പ്രതികളായ കോഴിക്കോട് മാങ്കാവ് സ്വദേശിനി രേഷ്മ രംഗസ്വാമി, ബംഗളൂരു സ്വദേശിനിയായ സഹ സംവിധായക ബ്ളെസി സില്‍വസ്റര്‍, സിനിമാനടന്‍ തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ഷൈന്‍ ടോം ചാക്കോ എന്നിവരുടെ ജാമ്യാപേക്ഷയാണു ജഡ്ജി എസ്. മോഹന്‍ദാസ് തള്ളിയത്.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മയക്കുമരുന്നിന്റെ ഉറവിടം ഇനിയും കണ്െടത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിരസിച്ചത്. ഇക്കഴിഞ്ഞ 19ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയപ്പോഴുണ്ടായിരുന്ന സാഹചര്യത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതികളുടെ രക്തപരിശോധനാഫലത്തെച്ചൊല്ലി പോലീസും ലാബ് അധികൃതരും തമ്മില്‍ ഭിന്നത. ആധുനിക പരിശോധന നടത്താത്തതിനാലാണ് പ്രതികളുടെ രക്തത്തില്‍ കൊക്കെയ്ന്‍ കണ്െടത്താതിരുന്നതെന്നാണു പോലീസ് പറയുന്നത്. എന്നാല്‍, ഏതു പരിശോധന നടത്തിയാലും രക്തസാമ്പിളുകളില്‍ കൊക്കെയ്ന്‍ കണ്െടത്താനാകില്ലെന്നാണ് ലാബ് അധികൃതരുടെ നിലപാട്. കാക്കനാട് ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഷൈന്‍ ടോം ചാക്കോയടക്കമുള്ള പ്രതികളുടെ രക്തത്തില്‍ കൊക്കെയ്ന്‍ കണ്െടത്താന്‍ കഴിഞ്ഞിരുന്നില്ല. ലാബില്‍നിന്നു രക്തപരിശോധനാ ഫലം തിടുക്കത്തില്‍ എത്തിയെന്നും ലാബ് അധികൃതരെ പ്രതികള്‍ സ്വാധീനിച്ചോയെന്നു സംശയമുണ്െടന്നും ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.


ഇതോടെ പോലീസ് പറയുന്നത് കളവാണെന്നാരോപിച്ച് ലാബ് അധികൃതര്‍ രംഗത്തെത്തി. പോലീസ് കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയ വസ്തു കൊക്കെയ്നാണെന്ന് ഇതേ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്െടത്തിയത്. എന്നാല്‍, ഇപ്പോള്‍ രക്തപരിശോധനയില്‍ പോലീസ് എന്തുകൊണ്ടാണെന്നു സംശയിക്കുന്നതെന്നു ലാബ് ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ ചോദിച്ചു. ലാബില്‍ നടത്തിയത് ജിസിഎംഎസ് പരിശോധനയാണ്. കൊക്കെയ്ന്‍ ഉപയോഗിച്ചാലും അതിന്റെ അംശം രക്തത്തില്‍ കുറച്ചു മണിക്കൂറേ തങ്ങിനില്‍ക്കൂ. മുടിയോ മൂത്രമോ പരിശോധിക്കുകയെന്നതാണ് ശേഷിക്കുന്ന മാര്‍ഗം. എന്നാല്‍, പോലീസ് അതു ചെയ്തില്ലെന്നു ലാബ് അധികൃതര്‍ പറയുന്നു. പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്താനായി രക്തസാമ്പിളുകള്‍ എടുക്കാന്‍ അനുമതി നല്‍കണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്നു വിധി പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.