റബറില്‍നിന്നുള്ള 180 കോടി സെസ് മടക്കിത്തരാനുള്ള മര്യാദപോലും ധനമന്ത്രി കാണിച്ചില്ല: ഡോ. എം.സി. ജോര്‍ജ്
Sunday, March 1, 2015 11:51 PM IST
കോട്ടയം: റബര്‍ ബോര്‍ഡിനു കേവലം 154 കോടി രൂപയേ ലഭിച്ചുള്ളൂവെന്നതിലല്ല പ്രസക്തി, മറിച്ച് 15 വര്‍ഷം മുമ്പു പത്താം പഞ്ചവത്സര പദ്ധതിക്കാലത്തു റബര്‍ ബോര്‍ഡിന് 190 കോടി രൂപ അനുവദിച്ചിരുന്നുവെന്നകാര്യം തിരിച്ചറിയണമെന്ന് ഇന്‍ഫാം ദേശീയ ട്രസ്റി ഡോ. എം.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. 15 വര്‍ഷത്തിനിടെ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. സബ്സിഡിയായി ലഭിച്ചിരുന്ന 19,000 രൂപ കൊണ്ട് ഒരു ഹെക്ടര്‍ ആവര്‍ത്തന കൃഷിയുടെ പകുതി ചെലവ് വഹിക്കാമായിരുന്നു. സബ്സിഡി 25,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്െടങ്കിലും ഒരു ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷി ചെയ്യാന്‍ മൂന്നര ലക്ഷം രൂപ ചെലവു വരും. ആ നിലയില്‍ സബ്ഡിഡി തുലോം തുച്ഛമാണെന്ന് അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.