കുട്ടികളുടെ അവകാശ സംരക്ഷണം: സെമിനാര്‍ നടത്തി
Tuesday, March 3, 2015 12:20 AM IST
കായംകുളം: കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ബാലവേലയെ കര്‍ശനമായും എതിര്‍ക്കുന്ന നീതിയുക്തമായ വീക്ഷണമാണ് ഇസ്ലാമിന്റേതെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി അല്ലാമാ റാബിഅ് നദ്വി അഭിപ്രായപ്പെട്ടു.

ഓച്ചിറയില്‍ നടന്ന ഓള്‍ ഇന്ത്യാ കര്‍മശാസ്ത്ര പണ്ഡിത കൂട്ടായ്മയുടെ 24-ാം അഖിലേന്ത്യാ സെമിനാറില്‍ ബാലാവകാശ സംരക്ഷണത്തിന്റെ പ്രസക്തിയെന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു. അല്ലാമാ ഹബീബുല്ലാഹ് ഖാസിമി (ഉത്തര്‍പ്രദേശ്) മുഫ്തി സ്വാദിഖ് മുഹ്യുദ്ദീന്‍ (ഹൈദരാബാദ്) മൌലാനാ മുഹമ്മദ് ഈസാ മമ്പഈ (കേരളം) ശൈഖ് ഹശീം റഹ്മത്തുല്ലാഹ് (മക്ക) മൌലാനാ അബ്ദുല്‍ കരീം ഖാസിമി (കേരളം) ഡോ. ഫഖ്റുദ്ദീന്‍ (ഹൈദരാബാദ്) മൌലാനാ സഫര്‍ ആലം നദ്വി (നദ്വത്തുല്‍ ഉലമാ ലക്നൌ) മുഫ്തി ഖുര്‍ശിദ് ( ഉത്തര്‍പ്രദേശ്) മൌലാനാ ശാഹ് ആലം ഖാസിമി (ദയൂബന്ദ്) എന്നിവര്‍ പ്രസംഗിച്ചു. മാനവ സൌഹാര്‍ദത്തിനും മത സാഹോദര്യത്തിനും ഇസ്ലാമിക പണ്ഡിതന്‍മാര്‍ മുന്നിട്ടിറങ്ങുന്നത് ആശാവഹമാണെന്ന് തുടര്‍ന്ന് നടന്ന മാനവ സൌഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടുദിവസം നീണ്ടുനിന്ന സെമിനാര്‍ ഇന്ന് സമാപിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.