ആയുര്‍വേദത്തിനു ലഭിക്കേണ്ട 12.75 കോടി കേന്ദ്രസഹായം നഷ്ടപ്പെടുത്തി
Saturday, March 28, 2015 12:17 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ വകുപ്പിനു ലഭിക്കേണ്ട 12.75 കോടി രൂപയുടെ കേന്ദ്രസഹായം വകുപ്പിലെ അനാസ്ഥ കാരണം നഷ്ടപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ആയുര്‍വേദത്തിനുള്ള ഫണ്ട് നല്‍കുന്നത് ആയുഷ് വകുപ്പാണ്.

2009- 12 വര്‍ഷത്തില്‍ കേന്ദ്ര സഹായമായി 60.70 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 54.71 കോടി രൂപ മരുന്നു സംഭരണം, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങള്‍ക്കായി ചെലവഴിച്ചു.

പണം ചെലവഴിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതേവരെ കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ വകുപ്പു മേധാവികള്‍ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നഷ്ടമാകുകയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റില്‍ കണ്െടത്തി.

കേന്ദ്ര സഹായം ലഭിക്കാത്തതിനെത്തുടര്‍ന്നു കേന്ദ്ര പദ്ധതിയില്‍ നേരത്തേ എന്‍ആര്‍എച്ച്എമ്മിന്റെ കീഴില്‍ ആരംഭിച്ച 68 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും 203 തെറാപ്പിസ്റുകള്‍ക്കും ശമ്പളം മുടങ്ങി.


ഇത്രയും ഡോക്ടര്‍മാരെ പിന്നീട് ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്കു പുനര്‍വിന്യസിച്ചു. 203 തെറാപ്പിസ്റുകളുടെ സേവനം 2014 മാര്‍ച്ച്മുതല്‍ അവസാനിപ്പിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഇതേവരെ ആയുര്‍വേദ ബിരുദധാരികളായ ഡോക്ടര്‍മാരുടെ പ്രമോഷന്‍ തസ്തികയാണ്. ഈ തസ്തികയിലുള്ളവരുടെ ഭരണപരാജയമാണ് കേന്ദ്ര സഹായം തുടര്‍ച്ചയായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണ്.

ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപ കേന്ദ്ര സഹായം ലഭിക്കുമ്പോഴും ഭാരതീയ ചികിത്സാ വകുപ്പ് ആസ്ഥാനംപോലും കംപ്യൂട്ടര്‍ സംവിധാനത്തിലാക്കാനോ നെറ്റ്വര്‍ക്ക് സംവിധാനംകൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.