വാളകം കേസ്: അധ്യാപകന്റെ ഭാര്യ എതിര്‍പ്പ് അറിയിച്ചു
Tuesday, March 31, 2015 12:48 AM IST
കൊച്ചി: വാളകം രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണകുമാറിനു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ കൃഷ്ണകുമാറിന്റെ ഭാര്യ കോടതിയില്‍ ഹാജരായി എതിര്‍പ്പ് അറിയിച്ചു. സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും കുറ്റപത്രം സ്വീകരിക്കരുതെന്നുമാണ് ഇവര്‍ കോടതിയെ ബോധിപ്പിച്ചത്.

സിബിഐ കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ച് കോടതിയില്‍ നിന്ന് നോട്ടീസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹാജരായി കുറ്റപത്രം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടത്.


2011 സെപ്റ്റംബര്‍ 27നാണ് അധ്യാപകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ വാളകം എംഎല്‍എ ജംഗ്ഷനില്‍ കണ്െടത്തിയത്. വാഹനാപകടത്തിലാണു പരിക്കേറ്റതെന്നാണ് സിബിഐ പറയുന്നത്. എന്നാല്‍ ഇതിന്റെ കാരണക്കാരെ കണ്െടത്താതെയാണു സിബിഐ അന്വേഷണം അവസാനിപ്പിച്ചത്. ഹൈക്കോടതി കേസ് അടുത്തമാസം 27നു പരിഗണിക്കാനായി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.