യുഡിഎഫില്‍ പരിഗണന കിട്ടിയില്ല: ജെഡി-യു
യുഡിഎഫില്‍ പരിഗണന കിട്ടിയില്ല: ജെഡി-യു
Sunday, April 19, 2015 10:24 PM IST
കോഴിക്കോട്: എല്‍ഡിഎഫ് വിട്ടുവന്ന ജനതാദള്‍-യുവിന് യുഡിഎഫില്‍ ചെറിയ പരിഗണന പോലും കിട്ടിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍.

ആര്‍എസ്പിയോടും ജനതാദളിനോടും രണ്ടു നീതിയാണു കാട്ടിയത്. എസ്ജെഡി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ചപ്പോള്‍ അതു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നാണു നേതൃത്വം പറഞ്ഞത്. എന്നാല്‍, ആര്‍എസ്പിക്കു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം കൊടുത്തെന്നും നേതൃസമ്മേളനത്തിനു ശേഷം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു.

ജനതാദളിനോടു യുഡിഎഫ് നീതികാണിച്ചിട്ടില്ല. തദ്ദേശ, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കയ്പേറിയ അനുഭവ മാണു യുഡിഎഫില്‍നിന്നുണ്ടാ യത്. പാലക്കാട്ടെ തോല്‍വി സംബന്ധിച്ചു യുഡിഎഫ് നിയമിച്ച ബാലകൃഷ്ണപിള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് യുഡിഎഫ് പരസ്യപ്പെടുത്തണം. റിപ്പോര്‍ട്ട് പുറത്തുവിടാനും തോല്‍വിക്കു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാനും യുഡിഎഫിനു ബാധ്യതയുണ്ട്. നേതാക്കളുടെ ഇംഗിതങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ അനുസരിച്ചു റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കരുത്. നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായം പരിഗണിക്കരുത്. റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണം. പാലക്കാട്ടു മത്സരിക്കാന്‍ നിര്‍ബന്ധിച്ചതു യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.


തെരഞ്ഞെടുപ്പുകളില്‍ സീറ്റു തരാതെ യുഡിഎഫ് അവഗണിച്ചു. കോണ്‍ഗ്രസിനുപോലും വേണ്ടാ ത്ത സീറ്റുകളാണ് എസ്ജെഡിക്ക് നല്‍കിയത്. എസ്ജെഡി ഇടതുമുന്നണി വിട്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ഭരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.2009ല്‍ യുഡിഎഫില്‍ എത്തിയതിനു ശേഷം നാലുവര്‍ഷം ജനതാദളിനോടു ചെയ്ത അനീതി വീരേന്ദ്രകുമാര്‍ അക്കമിട്ടു നിരത്തി. ഒരു ജില്ലയിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോലും ലഭിച്ചില്ല. യുഡിഎഫിന്റെ അനീതി പരസ്യമായി ജെഡിയു പറയുന്നത് ആദ്യമാണ്. രാഷ്ട്രീയജാഥ നടത്തിയപ്പോഴും അര്‍ഹമായ സ്ഥാനം നല്‍കാതെ അവഗണിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.