മന്ത്രി ബാബുവിനെതിരേ പ്രത്യേക അന്വേഷണമില്ല
മന്ത്രി ബാബുവിനെതിരേ പ്രത്യേക അന്വേഷണമില്ല
Wednesday, April 29, 2015 12:20 AM IST
തിരുവനന്തപുരം: ബാറുടമ ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാന ത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നു വിജിലന്‍സിനു നിയമോപദേശം. കെ.എം. മാണിക്കെതിരേ ഇപ്പോള്‍ വിജിലന്‍സ് നടത്തുന്ന കേസില്‍ ഉള്‍പ്പെടുത്തി കെ.ബാബുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചാല്‍ മതിയെന്നും നിയമോപദേശത്തില്‍ പറയുന്നു.

വിജിലന്‍സ് നിയമപദേഷ്ടാവിന്റെ ഉപദേശം ലഭിച്ചെങ്കിലും ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന എസ്പി ആര്‍. സുകേശന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല.

രഹസ്യമൊഴിയില്‍ മന്ത്രി വി. എസ്. ശിവകുമാറിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്െടങ്കിലും വ്യക്തമായി പറയാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സ് നിയമോപദേഷ്ടാവ് വക്കം ജി. ശശീന്ദ്രന്റെ നിയമോപദേശത്തില്‍ പറയുന്നു.

കെ.എം. മാണിക്കെതിരേ നട ക്കുന്ന അന്വേഷണവും കെ. ബാബുവിനെതിരേ ഉയര്‍ന്ന ആരോപണവും ഒരുമിച്ച് അന്വേഷിക്കേണ്ട വിഷയങ്ങളല്ലെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ത്തന്നെ അഭിപ്രയമുണ്ട്. മാണിക്കെതിരേ നട ക്കുന്നതു കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ആരോപണങ്ങളാണ്. എന്നാല്‍, ബാബുവിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ 2013 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന സംഭവമാണ്.


കെ.എം. മാണിക്കെതിരേ ഉയര്‍ ന്ന ആരോപണത്തില്‍ ഖജനാവിനു നഷ്ടം സംഭവിച്ചതായി വ്യക്തമാക്കുന്നില്ല. എന്നാല്‍, മന്ത്രി കെ. ബാബുവിനെതിരേ ഉയര്‍ന്ന ആരോപ ണത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീസ് കുറച്ചതിലൂടെ ഖജനാവിനു നഷ്ടമുണ്ടായതായി വ്യക്തമാക്കുന്നു. കുറ്റകൃത്യം നടന്നതെന്ന് ആരോപിക്കുന്ന സ്ഥലങ്ങള്‍ ത മ്മി ലും ഒരു ബന്ധവുമില്ല.

ഇതുപോലെ ഇവ ഒരുമിച്ച് അന്വേഷിക്കാന്‍ ഒരുതരത്തിലും കഴിയില്ലെന്നു വിജിലന്‍സ് ഉദ്യോഗ സ്ഥരും നിയമവൃത്തങ്ങളും സൂചിപ്പിക്കുമ്പോഴാണു ബാബുവിനെതിരേയുള്ള ആരോപണം ബാര്‍ കോഴ കേസില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതിയെന്നു വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ ശിപാര്‍ശ ലഭിച്ചത്.

ബിജുവിന്റെ രഹസ്യ മൊഴിയില്‍ ത്വരിത അന്വേഷണം (ക്വിക്ക് വേരിഫിക്കേഷന്‍) വേണമോ അതോ നിലവിലുള്ള കേസില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കണോ എന്നാണു വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നത്.

ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമാ ക്കി കുറയ്ക്കാന്‍ എക്സൈസ് മ ന്ത്രി കെ. ബാബു പത്തു കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബിജു കോടതിയില്‍ നല്‍കിയ രഹസ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇപ്പോള്‍ നട ക്കുന്ന വിജിലന്‍സ് പരിശോധന യുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ലെന്നാണു മന്ത്രി ബാബു ഇന്നലെ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.